കൊല്ലം: കൊല്ലം ബീച്ചിൽ 15 മിനിറ്റിന്റെ ഇടവേളയിൽ തിരയിൽപ്പെട്ടത് രണ്ട് കുടുംബത്തിലെ 11 പേർ. ലൈഫ്ഗാർഡുമാരുടെയും നാട്ടുകാരുടെയും സമയോചിത ഇടപെടലിൽ തലനാരിഴക്കാണ് ഇവർ രക്ഷപെട്ടത്.
വെള്ളിയാഴ്ച വൈകിട്ട് ആറോടെ ബീച്ചിന്റെ വടക്ക് ലിങ്ക് റോഡ് ചേരുന്ന ഭാഗത്താണ് രണ്ട് അപകടങ്ങളുമുണ്ടായത്. ആദ്യം കുട്ടികളുൾപ്പെടുന്ന ഏഴംഗ കുടുംബമാണ് കടലിൽ അകപ്പെട്ടത്. ലൈഫ് ഗാർഡുകളും നാട്ടുകാരും ചേർന്ന് ഉടൻ രക്ഷാപ്രവർത്തനം നടത്തി ഇവരെ കരയിലെത്തിച്ചു. ഒരു കുട്ടിക്ക് ശ്വാസതടസം ഉണ്ടായതിനെ തുടർന്ന് ആംബുലൻസ് എത്തിച്ച് ജില്ല ആശുപത്രിയിലേക്ക് മാറ്റി. ഈസ്റ്റ് പൊലീസും സ്ഥലത്തെത്തി. ലൈഫ്ഗാർഡുമാർക്ക് നനഞ്ഞ വസ്ത്രം മാറാൻ സമയം കിട്ടുന്നതിന് മുമ്പാണ് അതേ സ്ഥലത്ത് കുട്ടികളുൾപ്പെടുന്ന നാലംഗ കുടുംബം തിരയിൽപെട്ടത്. ഞൊടിയിൽ രക്ഷാപ്രവർത്തനം നടത്തിയതിനാൽ ഇവരെയും രക്ഷപെടുത്താനായി. ഏതാനും ദിവസങ്ങളായി ശക്തമായ തിരയാണ് ബീച്ചിൽ അനുഭവപ്പെടുന്നത്. ലൈഫ്ഗാർഡുമാരായ എം.കെ. പൊന്നപ്പൻ, എസ്. അനിൽകുമാർ, അജി എന്നിവരാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |