കല്ലടയാറിൻ തീരത്ത് വിശാലമായ കേന്ദ്രം
കൊല്ലം: സി.പി.ഐ മുൻ സംസ്ഥാന സെക്രട്ടറി സി.കെ. ചന്ദ്രപ്പന്റെ പേരിൽ കൊട്ടാരക്കര കുളക്കടയിൽ നിർമ്മിക്കുന്ന പഠന-ഗവേഷണ കേന്ദ്രം ആഗസ്റ്റിൽ ഉദ്ഘാടനം ചെയ്യും.
കല്ലടയാറിന്റെ തീരത്ത് ഒരേക്കറിലാണ് നിർമ്മാണം. 17,000 ചതുരശ്ര അടിയുള്ള മൂന്ന് നില കെട്ടിടത്തിന് പത്ത് കോടിയാണ് ചെലവ്.
2019ൽ തുടങ്ങിയ നിർമ്മാണം കൊവിഡ് കാരണം മുടങ്ങിയിരുന്നു. അടുത്തിടെയാണ് വീണ്ടും തുടങ്ങിയത്. അഞ്ചുകോടി ചെലവായി. സി.പി.ഐ ആദ്യമായാണ് ഇത്രയും വിപുലമായ പഠന - ഗവേഷണ കേന്ദ്രം നിർമ്മിക്കുന്നത്.
സൗകര്യങ്ങൾ
ഇരുന്നൂറ് പേർക്ക് താമസിക്കാം
കൂടാതെ പത്ത് കിടപ്പുമുറികൾ
അടുക്കളയും ഭക്ഷണ ഹാളും
100 - 300 പേർക്കുള്ള സമ്മേളന ഹാളുകൾ
500 സീറ്റുള്ള ഓപ്പൺ എയർ ഓഡിറ്റോറിയം
ലൈബ്രറിയും വിനോദ സൗകര്യങ്ങളും
ക്ളാസ്, പരിശീലനം
പാർട്ടി ക്ളാസുകൾക്ക് സൗകര്യം, വോളന്റിയർ ട്രെയിനിംഗ്, കളരി പരിശീലനം, വീടില്ലാത്ത മുതിർന്ന സഖാക്കൾക്ക് താമസിക്കാനുള്ള ഇടം. പ്രധാന സമ്മേളനങ്ങളും ദേശീയ നേതാക്കൾക്കുള്ള വിശ്രമ കേന്ദ്രവും ഇവിടേക്ക് മാറും.
പൂർത്തിയാക്കാൻ അഞ്ചുകോടിയിലേറെ വേണം. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ പേരിൽ വാങ്ങിയതാണ് ഭൂമി. സംസ്ഥാന കമ്മിറ്റിയാണ് മേൽനോട്ടം.
ആർ.രമേശൻ,
സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം
പാർട്ടി കോൺഗ്രസിന് മുമ്പായി ഉദ്ഘാടനം ചെയ്യാനാണ് ആഗ്രഹം. മേയ് 25, 26 തീയതികളിൽ ഫണ്ട് സമാഹരണത്തിലൂടെ തുക കണ്ടെത്തും. പാർട്ടി അംഗങ്ങളുടെ വിഹിതവും എടുക്കും.
മുല്ലക്കര രത്നാകരൻ,
സി.പി.ഐ ജില്ലാ സെക്രട്ടറി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |