കൊല്ലം: സംഗീത സംവിധായകൻ രവീന്ദ്രൻ മാഷിന്റെ ഓർമ്മയ്ക്കായി ജന്മനാടായ കുളത്തൂപ്പുഴയിൽ ഒരുക്കുന്ന ശില്പത്തിന് ശാപമോക്ഷം. ശില്പ നിർമ്മാണം വീണ്ടും പുനരാരംഭിച്ചു.
2009ൽ നിർമ്മാണം ആരംഭിച്ച ശില്പം ഏതാണ്ട് പത്ത് വർഷത്തോളം മുടങ്ങിക്കിടക്കുകയായിരുന്നു. രാജീവ് അഞ്ചലാണ് ശില്പനിർമ്മാണത്തിന്റെ ചുമതല ഏറ്റെടുത്ത്. ഒരുവർഷം കൊണ്ട് കുറച്ച് ജോലികൾ പൂർത്തിയാക്കി. എന്നാൽ പല കാരണങ്ങളാൽ പിന്നീട് മുടങ്ങുകയായിരുന്നു.
2021ലാണ് ജോലികൾ പുനരാരംഭിച്ചത്. 50 ലക്ഷം രൂപയ്ക്ക് കരാർ നൽകിയ പദ്ധതി പുനരാരംഭിച്ചപ്പോൾ കരാർ തുക വർദ്ധിപ്പിക്കേണ്ടി വന്നു. മുൻ മന്ത്രി കെ.രാജുവിന്റെ ആസ്തി വികസന ഫണ്ടിൽ നിന്ന് 40 ലക്ഷം രൂപ കൂടി അനുവദിച്ചാണ് കരാർ പുതുക്കിയത്. ഈ തുക പഞ്ചായത്ത് അക്കൗണ്ടിലേക്ക് കൈമാറി.
സർക്കാർ ആശുപത്രിക്കും പൊലീസ് സ്റ്റേഷനും മദ്ധ്യത്തിലായി കല്ലടയാറിന്റെ തീരത്താണ് മനോഹരമായ ശില്പം ഒരുങ്ങുന്നത്. ഇതിനോട് ചേർന്നാണ് വനം വകുപ്പിന്റെ മ്യൂസിയം നിർമ്മാണം പുരോഗമിക്കുന്നത്. ഗാനഗന്ധർവൻ യേശുദാസാണ് ശില്പ നിർമ്മാണം ഉദ്ഘാടനം ചെയ്തത്.
തുറന്ന പുസ്തകത്തിൽ ചാരിവച്ച് സെല്ലോ
ഒരു പീഠത്തിൽ തുറന്നുവച്ചിരിക്കുന്ന പുസ്കത്തിൽ ചാരിവച്ചിരിക്കുന്ന സെല്ലോ വാദ്യോപകരണമാണ് ശില്പം. 16 മീറ്റർ ഉയരവും 12 മീറ്റർ വീതിയും ശില്പത്തിനുണ്ടാവും. പീഠത്തിന്റെയും തുറന്ന പുസ്തകത്തിന്റെയും ജോലികൾ ഏതാണ്ട് പൂർത്തിയായി. സെല്ലോ നിർമ്മാണം അവസാന ഘട്ടത്തിലാണ്. രണ്ട് നിലകളോട് കൂടിയ ശില്പത്തിൽ സംഗീതപഠന കേന്ദ്രവും സംഗീതവുമായി ബന്ധപ്പെട്ട ആർട്ട് ഗാലറിയും ഒരുക്കും.
ശില്പ നിർമ്മാണം അവസാന ഘട്ടത്തിലാണ്. മൂന്നു മാസത്തിനുള്ളിൽ ജോലികൾ പൂർത്തിയാകും.
പി. അനിൽകുമാർഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |