കൊല്ലം: അരി, ഭക്ഷ്യവസ്തുക്കൾ എന്നിവയ്ക്കുള്ള ജി.എസ്.ടി, പ്ലാസ്റ്റിക് നിരോധനം, വൈദ്യുതി ചാർജ് വർദ്ധന എന്നിവയ്ക്കെതിരെ പ്രക്ഷോഭം സംഘടിപ്പിക്കാൻ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. 27ന് സംസ്ഥാനത്തെ 14 ജില്ലകളിലും കളക്ടറേറ്റ് സമരം നടത്തും.
വൻകിട കമ്പനികളെ ഒഴിവാക്കിയാണ് പ്ലാസ്റ്റിക് നിരോധനം നടപ്പാക്കുന്നത്. വൻ തുകയാണ് പിഴ ഈടാക്കുന്നത്. എന്നാൽ സർക്കാർ ഉടമസ്ഥതയിലുള്ള സപ്ളൈകോ, മിൽമ എന്നീ സ്ഥാപനങ്ങളിൽ പരിശോധന നടത്താറില്ലെന്നും യോഗം കുറ്റപ്പെടുത്തി. സമിതി സംസ്ഥാന ആക്ടിംഗ് പ്രസിഡന്റ് പി. കുഞ്ഞാവു ഹാജി, ജനറൽ സെക്രട്ടറി രാജു അപ്സര, ട്രഷറർ ദേവസ്യ മേച്ചേരി എന്നിവർ യോഗത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |