SignIn
Kerala Kaumudi Online
Friday, 26 April 2024 6.20 PM IST

തീരദേശ ഹൈവേ അതിർത്തി കല്ലിടൽ ഒരാഴ്ചയ്ക്കുള്ളിൽ

കൊല്ലം: ജില്ലയിൽ തീരദേശ ഹൈവേ നിർമ്മാണത്തിനായി ഏറ്റെടുക്കുന്ന ഭൂമിയുടെ അതിർത്തി തിരിച്ച് കല്ലിടൽ ഏതാനും ദിവസത്തിനുള്ളിൽ തുടങ്ങും. ഇന്നലെ ആരംഭിക്കാനിരുന്ന കല്ലിടൽ സങ്കേതിക കാരണങ്ങളാൽ മാറ്റിവയ്ക്കുകയായിരുന്നു.

മഴ തടസം സൃഷ്ടിച്ചില്ലെങ്കിൽ ഒരാഴ്ചയ്ക്കുള്ളിൽ ആരംഭിക്കാനാണ് നിലവിലെ തീരുമാനം. നാട്പാക് തയ്യാറാക്കിയ അലൈൻമെന്റിന്റെ അടിസ്ഥാനത്തിൽ 14 മീറ്റർ വീതിയിലാകും കല്ലിടൽ. തീരദേശത്ത് നിലവിലുള്ള റോഡുകളെ ബന്ധിപ്പിച്ചാണ് അലൈൻമെന്റ്. വളവുകൾ പരമാവധി കുറയ്ക്കാൻ ചിലയിടങ്ങളിൽ ഒരുവശത്ത് നിന്ന് കൂടുതൽ സ്ഥലം ഏറ്റെടുക്കും. കടലിനോട് ചേർന്ന് കിടക്കുന്ന ഭാഗങ്ങളിൽ മറുവശത്തേക്ക് കൂടുതൽ മാറിയാകും പുതിയ ഹൈവേ. കല്ലിടൽ പൂർത്തിയായാലുടൻ റവന്യൂ വകുപ്പിന്റെ നേതൃത്വത്തിൽ സ്ഥലമേറ്റെടുക്കലിനുള്ള നടപടികൾ തുടങ്ങും.

ഇതിനായി ഓരോ സർവേ നമ്പരിൽ നിന്നും ഏറ്റെടുക്കുന്ന ഭൂമിയുടെ വിശദമായ കണക്ക് തയ്യാറാക്കും. ഇതിന്റെ അടിസ്ഥാനത്തിലാകും ഭൂവുടമകൾക്കും നഷ്ടപരിഹാരം വിതരണം ചെയ്യുക. മൂന്നുവർഷം മുമ്പ് പരവൂർ ഭാഗത്ത് തീരദേശ ഹൈവേയുടെ കല്ലിട്ടിരുന്നെങ്കിലും അലൈൻമെന്റിനെക്കുറിച്ച് പരാതി ഉയർന്നതോടെ ഉപേക്ഷിക്കുകയായിരുന്നു. കേരള റോഡ് ഫണ്ട് ബോർഡിനാണ് നിർമ്മാണ ചുമതല.

ഡി.പി.ആർ തയ്യാറാകുന്നു

സ്ഥലമേറ്റെടുക്കലിന്റെ ഭാഗമായി നഷ്ടമാകുന്ന വീടുകൾ അടക്കമുള്ള കെട്ടിടങ്ങളുടെ പ്രാഥമിക വിവരം ഡി.പി.ആർ തയ്യാറാക്കാൻ നാറ്റ്പാക് ശേഖരിച്ചിട്ടുണ്ട്. നഷ്ടപരിഹാര പാക്കേജ് തയ്യാറാക്കാനുള്ള അനുമതി വൈകാതെ കിഫ്ബിയിൽ നിന്ന് ലഭിക്കും. ഭൂമിയും വീടും നഷ്ടമാകുന്നവർക്ക് പുതിയ വീട് നിർമ്മിച്ച് നൽകാനും ആലോചനയുണ്ട്.

ജില്ലയിൽ ഏറ്റെടുക്കേണ്ട ഭൂമി - 57 ഹെക്ടർ

ആകെ നീളം - 51 കിലോമീറ്റർ

(ദേശീയപാത 66ലെ 9 കിലോമീറ്റർ സഹിതം)

വീതി കൂട്ടി വികസനം - 42 കിലോമീറ്റർ

വീതി - 14 മീറ്റർ

റോഡ് - 9 മീറ്റർ

നടപ്പാത - ഇരുവശത്തും 2 മീറ്റർ വീതം

സൈക്കിൾ ട്രാക്ക് - 1 മീറ്റർ


നിർമ്മാണം മൂന്ന് റീച്ചുകളിൽ

1. കാപ്പിൽ - തങ്കശേരി: പരവൂർ തെക്കുംഭാഗം, മണിയൻകുളം പാലം, പൊഴിക്കര, മയ്യനാട് ബീച്ച്, കൊല്ലം ബീച്ച്, തങ്കശേരി

2. തങ്കശേരി - ശക്തികുളങ്ങര: തിരുമുല്ലവാരം വഴി ശക്തികുളങ്ങര വരെ

3. ഇടപ്പള്ളിക്കോട്ട - വലിയഅഴീക്കൽ: ഇടപ്പള്ളിക്കോട്ടയിൽ നിന്ന് തീരദേശത്തിലൂടെ പണിക്കർ കടവ്, അഴീക്കൽ, വലിയഅഴീക്കൽ

പുതിയ അലൈൻമെന്റ് അടിസ്ഥാനമാക്കിയാണ് ഇപ്പോഴത്തെ കല്ലിടൽ. ഏറ്റെടുക്കേണ്ട ഭൂമിയുടെ അളവ് കണക്കാക്കാനുള്ള സർവേ പുരോഗമിക്കുകയാണ്. രണ്ട് മാസത്തിനകം ഡി.പി.ആർ അന്തിമമാകുമെന്നാണ് കണക്കുകൂട്ടൽ.

ശ്രീകുമാർ

എസ്കി. എൻജിനിയർ

കെ.ആർ.എഫ്.ബി

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, GENERAL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.