കൊല്ലം: ആരോഗ്യപരമായി അവശനിലയിലായിരുന്ന വളർത്തുനായയുടെ ചികിത്സയ്ക്ക് പൂർവ വിദ്യാർത്ഥിനികൂടിയായ മന്ത്രിയുടെ ഇടപെടൽ. കൊല്ലം എസ്.എൻ വനിതാകോളേജിൽ 15 വർഷമായി കാവൽക്കാരിയും അന്തേവാസിയുമായ ജോക്കിയുടെ ചികിത്സയ്ക്കായാണ് മന്ത്രി ചിഞ്ചുറാണി ഇടപെട്ടത്. കുറച്ചു ദിവസമായി അവശനിലയിലായിരുന്ന നായയുടെ ചികിത്സയ്ക്കായി മൃഗസംരക്ഷണ വകുപ്പ് അധികൃതരുമായി ബന്ധപ്പെട്ടിരുന്നെങ്കിലും നായയെ നേരിട്ടെത്തിക്കാനാണ് ആവശ്യപ്പെട്ടത്. എന്നാൽ നായയെ ആശുപത്രിയിലെത്തിക്കാൻ കഴിയുന്ന സാഹചര്യമല്ലായിരുന്നു. തുടർന്ന് കോളേജ് പ്രിൻസിപ്പൽ ഡോ. ആർ. സുനിൽകുമാർ, ബോട്ടണി വിഭാഗം അസി. പ്രൊഫ. പി.ജെ. അർച്ചന എന്നിവർ മന്ത്രിയെ ബന്ധപ്പെടുകയായിരുന്നു. തുടർന്ന് ജില്ലാ വെറ്ററിനറി സെന്ററിലെ സർജൻ ഡോ. എസ്. കിരൺബാബുവിന്റെ നേതൃത്വത്തിലുള്ള സംഘമെത്തി ചികിത്സ നൽകുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |