കൊല്ലം: തെരുവുനായ്ക്കളെ പിടികൂടി പ്രജനന നിയന്ത്രണ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കുന്ന എ.ബി.സി പദ്ധതിൽ ഇതുവരെ 88 നായ്ക്കളെ വന്ധ്യംകരിച്ചു. ഞായറാഴ്ച ആംഭിച്ച പദ്ധതിയിൽ അന്ന് നാലെണ്ണത്തെ മാത്രമേ പിടികൂടാൻ കഴിഞ്ഞുളളു. തിങ്കളാഴ്ച 26, ഇന്നലെ 58 എന്നീ ക്രമത്തിൽ തെരുവു നായ്ക്കളെ പിടികൂടി ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി. ഉമ്മന്നൂർ, കൊട്ടിയം, പുനുക്കന്നൂർ, കുളക്കട എന്നിവടങ്ങളിലായി 5 സെന്ററുകൾ പൂർണ്ണമായി ശസ്ത്രക്രിയക്കായി സജജമായി. ഇന്ന് 5 സെൻന്റുകൾ കൂടി പ്രവർത്തനം ആരംഭിക്കും.
10 ഡോക്ടർമാരെയും നായ്ക്കളെ പിടികൂടാൻ 32 ഹാൻഡ്ലർമാരെയും വിവിധ കേന്ദ്രങ്ങളിലായി നിയോഗിച്ചിട്ടുണ്ട്. ഒരു ഡോക്ടർക്ക് നാല് ഹാൻഡ്ലർമാരാവും ഉണ്ടാവുക. നായ്ക്കളെ തെരുവിൽ നിന്ന് പിടികൂടി പ്രത്യേകം സജ്ജമാക്കിയ കേന്ദ്രങ്ങളിലെത്തിച്ചാണ് ശസ്ത്രക്രിയ നടത്തുക.
നായ്ക്കുട്ടികൾക്കായി എൻഡ് പദ്ധതി
വരാനിരിക്കുന്നത് നായ്ക്കളുടെ പ്രജനന കാലമായതിനാൽ രണ്ടു മാസം പ്രായമുളള കുട്ടികളെ ശസ്ത്രക്രിയയക്ക് വിധേയമാക്കുന്ന പ്രവർത്തനങ്ങളും ആരംഭിച്ചിട്ടുണ്ട്. ഈ പ്രായത്തിലുളള കുട്ടികളെ ശസ്ത്രക്രിയയക്ക് വിധേയമാക്കാറില്ലായിരുന്നു. ഇതും വംശവർദ്ധനവിന് കാരണമായിരുന്നു. നായ് കുട്ടികളെ എളുപ്പത്തിൽ പിടികൂടാനും വേഗതയിലും രക്ത രഹിതമായും ശസ്ത്രക്രിയയക്ക് വിധേയമാക്കാമെന്നത് അനുകൂല ഘടകമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |