കരുനാഗപ്പള്ളി: തഴവ സർക്കാർ ആർട്സ് ആൻഡ് സയൻസ് കോളേജ് നിർമ്മാണവുമായി ബന്ധപ്പെട്ട് കരുനാഗപ്പള്ളി ഐ.എച്ച്.ആർ.ഡി കോളേജിനോട് ചേർന്ന് ഏറ്റെടുത്ത സ്ഥലം ജില്ലാ കളക്ടർ സന്ദർശിച്ചു. കെട്ടിട നിർമ്മാണ ചട്ടത്തിൽ പറഞ്ഞിരിക്കുന്ന ഫയർ ആൻഡ് റെസ്‌ക്യൂ വകുപ്പിന്റെ അനുമതി ലഭ്യമാക്കുന്നതിന് അധികൃതരുമായി ചർച്ച നടത്തുമെന്ന് കളക്ടർ പറഞ്ഞു. നിലവിൽ പരിമിതമായ സൗകര്യങ്ങളുള്ള കെട്ടിടത്തിൽ പ്രവർത്തിക്കുന്ന കോളേജും ജില്ലാ കളക്ടർ സന്ദർശിച്ചു.കോളജിന്റെ എൻ.ഒ.സി ലഭിച്ചാൽ ഉടൻ കിഫ്ബിയുടെ അനുമതി നേടി നിർമ്മാണം ആരംഭിക്കാൻ കഴിയുമെന്ന് സി.ആർ മഹേഷ് എം.എൽ.എ പറഞ്ഞു. കരുനാഗപ്പള്ളി ഫയർ സ്റ്റേഷൻ കെട്ടിടത്തിന്റെ നിർമ്മാണ പുരോഗതിയും പരിശോധിച്ചു. ആഗസ്റ്റോടെ നിർമ്മാണം പൂർത്തിയാക്കാൻ സാധിക്കുമെന്ന് പി.ഡബ്ല്യു.ഡി അധികൃതർ അറിയിച്ചു.
എൽ. ആർ ഡെപ്യൂട്ടി കളക്ടർ ജയശ്രീ, തഹസിൽദാർ ഷിബു പോൾ, വിവിധ വകുപ്പ് തല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |