പാലാ : നഗരസഭയിലെ തങ്ങളോടൊപ്പമുള്ള ''പുഴുക്കുത്തുകളെ'' തിരിച്ചറിഞ്ഞുവെന്ന് ഇടതുമുന്നണിയിലെ കൗൺസിലർമാരുടെ പാർലമെന്ററി പാർട്ടി യോഗം. സി.പി.എം പാർലമെന്ററി പാർട്ടി ലീഡർ ബിനു പുളിക്കക്കണ്ടത്തേയും, സി.പി.എം കൗൺസിലർ ഷീബാ ജിയോയെയും തള്ളിയ യോഗം ഇനി ഇവരുമായി സഹകരിക്കേണ്ടെന്നും തീരുമാനിച്ചു. 17 ഇടത് കൗൺസിലർമാരിൽ 15 പേരും ഒറ്റക്കെട്ടാണെന്നും കലക്കവെള്ളത്തിൽ മീൻ പിടിക്കാൻ ശ്രമിച്ചാൽ യു.ഡി. എഫിന് നിരാശയായിരിക്കും ഫലമെന്നും യോഗം അഭിപ്രായപ്പെട്ടു. കേരള കോൺഗ്രസ് എമ്മിലെ പത്ത് കൗൺസിലർമാരും, സി.പി.എമ്മിലെ 6 കൗൺസിലർമാരിൽ 4ഉം, സി.പി.ഐയിലെ ഏക കൗൺസിലറും ഉൾപ്പെടെ 15 പേരും ചേർന്നാണ് സംയുക്ത പ്രസ്താവന പുറപ്പെടുവിച്ചത്. ബിനുവും, ഷീബയും തുടക്കം മുതൽ യു.ഡി.എഫിനെ സഹായിക്കുന്ന നിലപാടാണ് കൗൺസിലിലും പുറത്തും എടുക്കുന്നത്. ഇതിന്റെ അവസാനത്തെ ഉദാഹരണമാണ് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ സ്ഥാനം ഇടതിന് നഷ്ടപ്പെടാൻ ഇടയാക്കിയത്.
പ്രതിപക്ഷ കൗൺസിലർമാരിൽ എല്ലാവരും പ്രതിപക്ഷ നേതാവാകാനും മാദ്ധ്യമ ശ്രദ്ധ നേടാനും പരസ്പരം തർക്കിക്കുകയാണ്. പ്രൊഫ. സതീശ് ചൊള്ളാനിയെ വെട്ടി പ്രതിപക്ഷ നേതാവാകാൻ ശ്രമിക്കുകയാണ് സിജി ടോണിയും, വി.സി. പ്രിൻസുമെന്നും ഭരണപക്ഷ കൗൺസിലർമാർ കുറ്റപ്പെടുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |