തലയോലപ്പറമ്പ് : റിസോർട്ടിൽ മുറി വാടകയ്ക്ക് എടുത്ത് ഫുട്ബാൾ കളി കാണാൻ എത്തിയ യുവാക്കൾ ഇവിടെ താമസിച്ചിരുന്ന സീരിയൽ നടൻമാർക്കൊപ്പം സെൽഫി എടുക്കാൻ ആവശ്യപ്പെട്ടത് നിരസിച്ചതിനെ തുടർന്നുള്ള വാക്കു തർക്കം സംഘർഷത്തിൽ കലാശിച്ചു. സംഭവം അറിഞ്ഞെത്തിയ പൊലീസുകാരനും മർദ്ദനമേറ്റു. തലയോലപ്പറമ്പ് പൊലീസ് സ്റ്റേഷനിലെ ഡ്രൈവർ ടി.എൻ.സുധീഷ് (38) നാണ് പരിക്കേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് തലയോലപ്പറമ്പ് സ്വദേശി ജോൺ ജോർജ്ജ് (27), പാലാംകടവ് സ്വദേശികളായ ഷെബീർ(25), മുഹമ്മദ് ആഷിക്ക്(23), കോലേഴത്ത് സമീർ(24), തലപ്പാറ പോളച്ചിറ ടോമി(27), വൈക്കം പുളിയിരുത്തിൽ ഋതിക് (25) എന്നിവരെ അറസ്റ്റ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |