കോട്ടയം: 1947ലെ റബർ ആക്ട് റദ്ദാക്കാൻ നിർദ്ദേശിച്ചിട്ടില്ലെന്നും റബർ നിയമത്തിൽ ചില വ്യവസ്ഥകൾ ഉൾപ്പെടുത്താനുള്ള നിർദ്ദേശം റബർ ബോർഡ് മുന്നോട്ടു വച്ചിട്ടുള്ളൂവെന്നും കേന്ദ്ര വാണിജ്യ സഹമന്ത്രി അനുപ്രിയ പട്ടേൽ തോമസ് ചാഴികാടൻ എം.പിയെ അറിയിച്ചു. ഇതു സംബന്ധിച്ച് പ്രചരിപ്പിക്കുന്ന വാർത്തകൾ തെറ്റിദ്ധാരണാജനകമാണ്. 2021-22 വർഷത്തേക്കുള്ള വിഹിതമായി റബർ ബോർഡിന് 190 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. ‘സ്വാഭാവിക റബർ മേഖലയുടെ സുസ്ഥിരവും സമഗ്രവുമായ വികസനം’ എന്ന പദ്ധതി റബർ മേഖലയുടെ പ്രയോജനത്തിനായി തുടരുകയാണെന്നും കേന്ദ്ര വാണിജ്യ സഹമന്ത്രി അറിയിച്ചു. കർഷകർക്ക് ദോഷകരമായ നീക്കങ്ങൾ ആലോചിക്കുന്നതായി പ്രചാരണം നടക്കുന്ന സാഹചര്യത്തിലാണ് വിശദീകരണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |