കോട്ടയം : ജില്ലയിൽ അന്യസംസ്ഥാന വളർത്തു മൃഗങ്ങളുടെ വരവ് വർദ്ധിച്ചതോടെ മൃഗങ്ങളിൽ അണുബാധയും രോഗവ്യാപന സാദ്ധ്യതയും ഏറുന്നു. പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ, ആന്ധ്രാപ്രദേശ്, തമിഴ്‌നാട് തുടങ്ങിയ ഇടങ്ങളിൽ നിന്നാണ് മൃഗങ്ങളെ എത്തിക്കുന്നത്. കേരളത്തിൽ മലപ്പുറം മലബാറി ആടുകളും അട്ടപ്പാടി ആടുകളുമാണ് നാടൻ ഇനത്തിൽപ്പെടുന്നത്. ഇവയെ കിട്ടാനുമില്ല. പെറ്റ്‌സ് വിഭാഗത്തിൽപ്പെട്ട നായ, പൂച്ച എന്നിവയുടെ എണ്ണവും ഇരട്ടിയായി. യാതൊരുപരിശോധനയും ഇല്ലാതെയാണ് ചെക്ക് പോസ്റ്റുകൾ കടന്ന് അന്യസംസ്ഥാനങ്ങളിൽ നിന്ന് മൃഗങ്ങളെ എത്തിക്കുന്നത്. ഇവയ്ക്ക് കേരളത്തിലെ കാലാവസ്ഥയുമായി പൊരുത്തപ്പെടാനാകുന്നില്ല.
ആടുകളിൽ വൈറസ് രോഗം
തലയോലപ്പറമ്പ്, കല്ലറ, തലയാഴം എന്നിവിടങ്ങളിൽ ആടുകളിൽ വൈറസ് രോഗം സ്ഥിരീകരിച്ചു. രോഗം വ്യാപിച്ചതോടെ കുറഞ്ഞ വിലയ്ക്ക് ആടുകളെ വിൽക്കുകയാണ് കർഷകർ. തളർച്ച, രക്ത കുറയുക, ക്ഷീണം, വയറിളകക്കം, മൂത്രത്തിൽ മഞ്ഞനിറം, പ്രതിരോധ ശേഷി നഷ്ടമാകുക തുടങ്ങിയവയാണ് രോഗ ലക്ഷണങ്ങൾ.
മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് എത്തിക്കുന്ന മൃഗങ്ങളെ ആറ് ദിവസത്തിനുശേഷം അടുത്തുള്ള മൃഗാശുപത്രിയിൽ എത്തിച്ച് പരിശോധനയ്ക്ക് വിധേയമാക്കണം
ഡോ.ഷാജി, ജില്ലാ വെറ്റിറനറി സൂപ്രണ്ട്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |