ചങ്ങനാശേരി: സചിവോത്തമപുരം മൃഗാശുപത്രിയിൽ മരുന്നിന് ക്ഷാമം നേരിടുന്നതായി പരാതി. മൂന്നുമാസമായി ഇവിടെ മരുന്ന് ലഭ്യമാകുന്നില്ല. മഴക്കാലമായാൽ പശുക്കൾക്ക് പ്രതിരോധശേഷി കുറയുകയും അകിടിന് വീക്കമുണ്ടാവുകയും ചെയ്യാറുണ്ട്. ഇതിനാവശ്യമായ മരുന്ന് സ്വകാര്യ മെഡിക്കൽ സ്റ്റോറുകളിൽ നിന്നു വാങ്ങേണ്ടിവരുമ്പോൾ 500 മുതൽ 600 രൂപ വരെ നൽകണം. പശുക്കളോടൊപ്പം തന്നെ മറ്റ് മൃഗങ്ങൾക്കുള്ള മരുന്നിന്റെയും സ്റ്റോക്ക് തീർന്നിരിക്കുകയാണ്. താലൂക്കിലെ ഓരോ മൃഗാശുപത്രിക്കും മരുന്നു വാങ്ങാനുള്ള ഫണ്ട് അനുവദിച്ചിട്ടുണ്ടെങ്കിലും സാങ്കേതികത്വത്തിന്റെ പേരിൽ മരുന്നുകൾ എത്തിക്കുന്നില്ലെന്ന് ക്ഷീരകർഷകർ ആരോപിക്കുന്നു. താലൂക്കിലെ മൃഗാശുപത്രികളിലേക്ക് ആവശ്യത്തിനുള്ള മരുന്നു ലഭ്യമാക്കണമെന്ന ഇത്തിത്താനം വികസനസമിതിയോഗം ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |