കോട്ടയം: തരിശുനിലത്തെ കൃഷിയിൽ നിന്ന് നാടിന്റെ പേരിൽ കുത്തരി വിപണിയിലെത്തിച്ച നെടുംകുന്നം കർഷക കൂട്ടായ്മ കൃഷി വ്യാപിപ്പിക്കുന്നു. നെടുംകുന്നം കുത്തരിയുടെ ഉല്പാദനം തുടരാനാണ് ശ്രമം. മുളയംവേലി തെങ്ങുംപള്ളിനാരകച്ചാൽ പാടശേഖരത്തിലെ അഞ്ചേക്കറിലാണ് കൃഷിക്കു തുടക്കമിട്ടത്. 2019 മുതൽ രണ്ടു ഘട്ടങ്ങളിലായി 19 ഏക്കറിൽ വിളയിച്ചെടുത്ത നെല്ലിൽ നിന്നാണ് നെടുംകുന്നം കുത്തരി വിപണിയിലിറക്കിയത്. കർഷക കൂട്ടായ്മ പ്രതിനിധികളായ വി.എം ജോസഫ്, ടി.ജി. സദാശിവൻ, കെ.ഡി. സാബു , സ്‌കറിയ തോമസ്, ജോസഫ് അക്കരപ്പറമ്പിൽ തുടങ്ങിയവരുടെ സാന്നിദ്ധ്യത്തിൽ കൃഷി ഓഫീസർ എം.സി. പത്മ വിത്തെറിഞ്ഞ് കൃഷിയ്ക്ക് തുടക്കം കുറിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |