കോട്ടയം : അരി വിലയിലെ വർദ്ധനവ് കൃത്രിമ വിലക്കയറ്റം സൃഷ്ടിക്കുന്നതായി ആരോപണം. അന്യസംസ്ഥാനങ്ങളിൽ പ്രളയം എന്ന വാർത്ത പരന്നതോടെയാണ് അരിവിലയിൽ വർദ്ധനവ് ഉണ്ടായത്. സംസ്ഥാനത്തെ അരി മില്ലുകളാണ് ആദ്യം വിലവർദ്ധിപ്പിച്ചത്. കർണാടകയിൽ നിന്നും ആന്ധ്രായിൽ നിന്നും ഇറക്കുമതി ചെയ്യുന്ന അരിയേക്കാൾ അധിക വിലയാണ് ഇവിടെ ഈടാക്കുന്നത്. കുത്തരിയ്ക്ക് 45 രൂപയാണ് ഇപ്പോൾ ചില്ലറ വില. അരിമില്ലുകാരും ഉദ്യോഗസ്ഥരും ചേർന്ന് നടത്തുന്ന തട്ടിപ്പാണ് കൃത്രിമവിലക്കയറ്റത്തിന് ഇടയാക്കുന്നത്. വിപണിയിൽ വില നിയന്ത്രിക്കേണ്ട സർക്കാർ നിയന്ത്രണത്തിലുള്ള വിതരണ കേന്ദ്രങ്ങൾ വെള്ള അരി, പച്ചരി ഉൾപ്പെടെ ഉള്ളവ വിതരണം ചെയ്യാതെ വില വർദ്ധനവിന് കുടപിടിക്കുകയാണെന്നാണ് ആക്ഷേപം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |