SignIn
Kerala Kaumudi Online
Friday, 26 April 2024 6.27 AM IST

മീനച്ചിൽ റിവർവാലി പദ്ധതി: ഒത്തുപിടിച്ചാൽ വൈദ്യുതിയും കിട്ടും

meenachil

കോട്ടയം. ജലസേചനത്തിനും കുടിവെള്ളത്തിനുമായി വിഭാവനം ചെയ്തിട്ടുള്ള മീനച്ചിൽ റിവർവാലി പദ്ധതിയിൽ നിന്ന് കുറഞ്ഞത് അഞ്ച് മെഗാവാട്ട് വൈദ്യുതിയും ഉത്പാദിപ്പിക്കാമെന്ന് കണ്ടെത്തൽ. മൂലമറ്റം പവർഹൗസിൽ നിന്ന് വൈദ്യുതി ഉത്പാദിപ്പിച്ചശേഷമുള്ള വെള്ളം എത്തിച്ച് വർഷം മുഴുവൻ മീനച്ചിലാറിൽ ഒഴുക്ക് നിലനിറുത്തുന്നതു ലക്ഷ്യമിട്ടാണ് മീനച്ചിൽ റിവർവാലി പദ്ധതി ആസൂത്രണം ചെയ്യുന്നത്. എന്നാൽ ഈ വെള്ളം ഒഴുക്കി മൂന്നിലവിൽ എത്തിച്ചാൽ അഞ്ചു കിലോവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാമെന്നാണ് പ്രമുഖ എനർജി കൺസർവേറ്ററും ഈരാറ്റുപേട്ട മുൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയറുമായ ഉണ്ണികൃഷ്ണൻനായരുടെ കണ്ടെത്തൽ.

ഒരു സെക്കന്റിൽ 20000-25000 ലിറ്റർ വെള്ളമാണ് മൂലമറ്റത്തെ വൈദ്യുതി ഉത്പാദനത്തിനു ശേഷം പുറത്തേക്ക് ഒഴുക്കുന്നത്. ഇത് പ്രയോജനമില്ലാതെ മൂവാറ്റുപുഴ ആറിലൂടെ വേമ്പനാട്ടുകായൽ വഴി കടലിൽ ചേരുകയാണ്. എന്നാൽ ഈ വെള്ളം ഈരാറ്റുപേട്ട മൂന്നിലവിൽ നിന്ന് തുരങ്കം വഴി കാഞ്ഞാറിൽ എത്തിച്ചശേഷം തടയണ നിർമിച്ച് വൈദ്യുതി ഉത്പാദനത്തിനു പ്രയോജനപ്പെടുത്താമെന്നാണ് ഉണ്ണികൃഷ്ണൻനായർ പറയുന്നത്. മൂലമറ്റം പവർഹൗസിന് 140 മീറ്റർ ഉയരവും മൂന്നിലവിൽ 50 മീറ്റർ ഉയരവുമുണ്ട്. അതിനാൽ തുരങ്കം വഴി എത്തുന്ന വെള്ളത്തിന്റെ ശക്തി കുറയില്ല. വൈദ്യുതി ഉത്പാദനംവച്ചു നോക്കുമ്പോൾ തുരങ്കത്തിന്റെയും തടയണയുടെയും ചെലവ് മറി കടക്കാനാവും.

വൈദ്യുതി ഉത്പാദനത്തിന് ആവശ്യമായ വെള്ളമെത്തുന്ന തുരങ്കവും തടയണവും പരിസ്ഥിതിദോഷകരമല്ലാത്തതിനാൽ എതിർപ്പിനും ഇടയില്ല. ജലസേചനത്തിനും കുടിവെള്ളത്തിനും കൂടുതൽ സഹായകമാവുകയും ചെയ്യും.

മൂലമറ്റം പവർ ഹൗസിൽ നിന്നുള്ള വെള്ളം വൈക്കം വടയാർ വഴി മീനച്ചിലാറിൽ എത്തിച്ച് വർഷം മുഴുവൻ ഒഴുക്ക് നിലനിറുത്തുന്ന കുട്ടനാട് വാട്ടർ സ്കീം വർഷങ്ങൾക്ക് മുമ്പ് വിരമിച്ച ചീഫ് എൻജിനീയർ പി.എച്ച് വൈദ്യനാഥൻ വിഭാവനം ചെയ്തിരുന്നുവെങ്കിലും പല കാരണങ്ങളാൽ നടന്നില്ല. വേമ്പനാട്ടുകായലിലും ഒഴുക്ക് നിലനിറുത്താനും മലിനീകരണവും ഉപ്പുവെള്ളം കയറുന്നതും തടയാനും കഴിയുമായിരുന്ന പദ്ധതി കുട്ടനാട് പാക്കേജിലും ഉൾപ്പെടുത്തിയിരുന്നതാണ്. അതു നടക്കാതെ പോയ സ്ഥാനത്താണ് മീനച്ചിൽ റിവർവാലി പദ്ധതി വരുന്നത്.

മീനച്ചിൽ സ്വദേശി നാരായണൻ പറയുന്നു.

മീനച്ചിൽ റിവർവാലി പദ്ധതിയെക്കുറിച്ച് പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ആറംഗ സമിതിയെ നിയോഗിച്ചതോടെ പദ്ധതി യാഥാർത്ഥ്യമാകുമെന്ന പ്രതീക്ഷ ഉയർന്നിട്ടുണ്ട്. മന്ത്രി റോഷി അഗസ്റ്റിൻ ഇതൊരു അഭിമാന പദ്ധതിയായി ഏറ്റെടുക്കുമെന്നാണ് ജനങ്ങൾ കരുതുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM, MEENACHIL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.