തിരുവനന്തപുരം. ചങ്ങനാശേരിയിൽ വൃദ്ധയായ അമ്മയെ മകനും കുടുംബവും ഉപേക്ഷിച്ചുപോയ സംഭവത്തിൽ വനിതാ കമ്മിഷൻ ഇടപെട്ടു. മുളക്കാത്തുരുത്തിയിൽ 84 വയസുള്ള പെണ്ണായിയമ്മയെ വാടകവീട്ടിൽ തനിച്ചാക്കി ഏക മകനും കുടുംബവും വീടുവിട്ടുപോയ സംഭവത്തിലാണ് നടപടി സ്വീകരിക്കാൻ കോട്ടയം വനിതാ സംരക്ഷണ ഓഫീസർക്ക് കമ്മിഷൻ അദ്ധ്യക്ഷ അഡ്വ.പി.സതീദേവി നിർദ്ദേശം നൽകിയത്. 1971ലെ മാതാപിതാക്കളുടെയും മുതിർന്ന പൗരന്മാരുടെയും സംരക്ഷണവും ക്ഷേമവും ആക്ട് അനുസരിച്ചുള്ള നടപടികൾക്ക് വേണ്ട സഹായം നൽകാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. നിയമപ്രകാരം ആർ.ഡി.ഒയ്ക്കാണ് നടപടി സ്വീകരിക്കാനുള്ള ചുമതല. ആവശ്യമെങ്കിൽ വനിതാ പൊലീസിന്റെ സഹായം ലഭ്യമാക്കാനും ചങ്ങനാശേരി സി.ഐയോട് നിർദ്ദേശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |