കുമരകം. കുമരകം ബോട്ടു ദുരന്തത്തിന് 20 ആണ്ട് പിന്നിടുന്നു. ദുരന്തത്തെ കുറിച്ച് അന്വേഷിച്ച ജസ്റ്റിസ് നാരായണക്കുറുപ്പ് കമ്മിഷൻ ആശ്രിതർക്കായി 91.61 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് നിർദ്ദേശിച്ചിരുന്നു. കുടുംബത്തിന്റെ ആശ്രയമായിരുന്ന മകനെയും ഭാര്യയെയും മാതാപിതാക്കളെയുമൊക്കെ നഷ്ടമായവരിൽ പലർക്കും കൃത്യമായി നഷ്ടപരിഹാരംലഭിച്ചിട്ടില്ല . ഇതു സംബന്ധിച്ച കേസുകൾ തുടരുകയാണ്. 2002 ജൂലായ് 27 ന് രാവിലെ പി.എസ്.സി പരീക്ഷയ്ക്കും ജോലിയ്ക്കും പോയ 300 ൽ അധികം ആളുകൾ കയറിയ എ 53 ബോട്ടാണ് അപകടത്തിൽപ്പെട്ടത്. മുഹമ്മയിൽ നിന്ന് പുറപ്പെട്ട ബോട്ട് കുമരകത്തിന് ഒരു കിലോമീറ്റർ മുന്നേ മറിഞ്ഞ് 29 ജീവൻ വേമ്പനാട്ട് കായലിൽ പൊലിഞ്ഞു. ഇക്കൂട്ടത്തിൽ 9 മാസം പ്രായമുള്ള പിഞ്ചുകുഞ്ഞും ഉണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |