കോട്ടയം . മെഡിക്കൽ കോളേജ് ഭാഗത്ത് നിന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിച്ച കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ. മല്ലപ്പള്ളി പുറമറ്റം കൊച്ചോലിക്കൽ വീട്ടിൽ ഗിരീഷ് കുമാർ (49), തിരുവല്ല ഇരവിപേരൂർ കാവുമുറി ഭാഗത്ത് പുത്തൻപറമ്പിൽ വീട്ടിൽ ഗോപിക വിനീത് (22) എന്നിവരെയാണ് ഗാന്ധിനഗർ പൊലീസ് പിടികൂടിയത്. 10 പേരടങ്ങുന്ന സംഘമായിരുന്നു യുവാവിനെ തട്ടിക്കൊണ്ടുപോയത്. കഞ്ചാവ് നൽകാമെന്ന് പറഞ്ഞ് കബളിപ്പിച്ചതിലുള്ള വിരോധമായിരുന്നു ഇതിന് പിന്നിൽ. വിനീത്, അഭിഷേക്, ലിബിൻ, സതീഷ്, സജീദ്, രതീഷ് എന്നിവരെ പിടികൂടിയിരുന്നു. ജില്ലാ പൊലീസ് മേധാവി കെ കാർത്തിക്കിന്റെ നേതൃത്വത്തിൽ അന്വേഷണ സംഘം രൂപീകരിച്ച് ഒളിവിൽ പോയ പ്രതികൾക്കായി തെരച്ചിൽ ഉൗർജ്ജിതമാക്കുകയായിരുന്നു. ഗിരീഷിന് കോയിപ്രം, തിരുവല്ല സ്റ്റേഷനുകളിൽ നിരവധി അടിപിടി കേസുകൾ നിലവിലുണ്ട്. ഗാന്ധിനഗർ എസ് എച്ച് ഒ ഷിജി കെ, എസ് ഐമാരായ പ്രദീപ് ലാൽ, മനോജ്, സി പി ഒ മാരായ പ്രവീൺ, രാഗേഷ്, അനീഷ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |