വെച്ചൂർ. തണ്ണീർമുക്കം ബണ്ടിനു വടക്കുഭാഗത്ത് വേമ്പനാട്ടുകായലിന്റെ കിഴക്കൻ തീരപ്രദേശത്ത് അടിഞ്ഞുകൂടിയ പായൽ നീക്കം ചെയ്യണമെന്ന് ആവശ്യമുയരുന്നു. രണ്ടുകിലോമീറ്റർ പ്രദേശത്ത് പായൽ തിങ്ങിനിറഞ്ഞിട്ട് രണ്ടുമാസക്കാലമായി. ഈ പ്രദേശത്തെ മത്സ്യ തൊഴിലാളികൾക്ക് മത്സ്യബന്ധനത്തിനും, കക്കാവാരുന്നതിനും പോകാൻ കഴിയാത്ത സ്ഥിതിയാണ്. 150 ഓളം വരുന്ന മത്സ്യ തൊഴിലാളി കുടുംബങ്ങൾ ഇതുമൂലം പ്രതിസന്ധിയിലായി. പായൽ നീക്കുന്നതിനും തൊഴിലിനു പോകാൻ കഴിയാത്ത മത്സ്യത്തൊഴിലാളികൾക്ക് സൗജന്യ റേഷനും സഹായവും വിതരണം ചെയ്യണമെന്നും സി.പി.ഐ വെച്ചൂർ ലോക്കൽ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ഇ.എൻ.ദാസപ്പൻ, കെ.കെ.ചന്ദ്രബാബു, കെ.എം.വിനോഭായ്, ഉല്ലാസ് എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |