കോഴിക്കോട്: ലോകത്തിലെ ഏറ്റവും വലിയ അബാക്കസ് സ്ലേറ്റുമായി കൂടത്തായി എഡ്യൂപാർക്ക് ഹിൽ വ്യൂ ഇന്റർ നാഷണൽ സ്കൂൾ. ഗിന്നസ് റിക്കോർഡ് ലക്ഷ്യമിട്ടാണ് ഭീമൻ സ്ലേറ്റ് മോഡി കിഡ്സിന്റെ പ്രചരണത്തിന്റെ ഭാഗമായി നിർമ്മിച്ചത്. ഒരു ലക്ഷത്തോളം രൂപ ചെലവിട്ട് 20 ദിവസം കൊണ്ടാണ് സ്കൂളിലെ വിദ്യാർത്ഥികളും അദ്ധ്യാപകരും ചേർന്നാണ് 6. 79 മീറ്റർ ഉയരം 3.2 മീറ്റർ വീതിയിലുള്ള ഭീമൻ സ്ലേറ്റ് നിർമ്മിച്ചത്.
സ്റ്റീലും മൾട്ടി വുഡും ഉപയോഗിച്ച് നിർമ്മിച്ച സ്ലേറ്റിന്റെ ഭാരം 119 കി.ഗ്രാമാണ്. സ്കൂളിലെ പത്താം വാർഷികാഘോഷ ചടങ്ങിൽ നടൻ നിർമ്മൽ പാലാഴി സ്ളേറ്റ് പ്രകാശനം ചെയ്തു. കുട്ടികളിൽ പഠന നിലവാരം ഉയർത്തുന്നതിനുള്ള ഒരാശയമാണ് ഭീമൻ സ്ലേറ്റ് നിർമ്മാണമെന്ന് അദ്ധ്യാപിക സെലീന അഷറഫ് പറഞ്ഞു. ഗിന്നസ് ദിലീഫ് , എൽ.സി.മാത്യ , മെഹ്ജബിൻ പി.എം , ഡാർളി ഷാറ ചെറിയാൻ, സജ്ന ആസാദ് എന്നിവരുടെ മേൽനോട്ടത്തിൽ വിദ്യാർത്ഥികളായ
ജീവ തോമസ്, ഹാനി ബക്കർ, റിതിക മിഥുൻ എന്നിവരടങ്ങുന്ന സംഘ മാണ് സ്ലേറ്റ് നിർമ്മിച്ചത്. മാനേജിംഗ് ഡയറക്ടർ സുബൈർ നെല്ലിക്കാപറമ്പിൽ, എക്സിക്യൂട്ടീവ് ഡയറക്ടർ ബഷീർ മങ്ങാട് , ഓമശ്ശേരി ഗ്രാമ പഞ്ചായത്ത് അംഗം ഉഷ ദേവി , ട്രഷറർ എ.കെ. അബ്ദുള്ള ,പി.ടി.എ പ്രസിഡന്റ് മുനവർ സാദത്ത് പുനത്തിൽ, പിന്നണി ഗായിക ആതിര കെ കൃഷ്ണ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |