കോഴിക്കോട്: ചുഴലിക്കാറ്റിനിടെ കടൽക്ഷോഭത്തിൽ പെട്ട് കാണാതായ ബേപ്പൂരിൽ നിന്നുള്ള 'അജ്മീർ ഷാ" ബോട്ട് പിന്നീട് കണ്ടെത്തിയെങ്കിലും ഇനിയും തീരത്തെത്തിക്കാനായില്ല.
കടൽ പൊതുവെ ശാന്തമായിട്ടും ബോട്ട് തിരിച്ചെത്തുകയോ, അതിലുള്ളവർ കരയിലുള്ളവരെ ബന്ധപ്പെടുകയോ ചെയ്തിട്ടില്ല. 19ന് ഫിഷറീസ് ഡിപ്പാർട്ട്മെന്റിലെന്ന പോലെ കോസ്റ്റ് ഗാർഡിലും വിവരം അറിയിച്ചതിനു പിറകെ
കഴിഞ്ഞ മൂന്ന് ദിവസമായി ഡോണിയർ വിമാനങ്ങളും രണ്ട് കപ്പലുകളും തെരച്ചിൽ തുടരുകയാണ്. ഇതുവരെ ഒരു സൂചനയും ലഭിച്ചിട്ടില്ല. 10 തമിഴ്നാട്ടുകാരും 4 ബംഗാളികളുമാണ് ഇതിലെ തൊഴിലാളികൾ.
ഇവിടെ നിന്ന് 16 ന് മത്സ്യബന്ധനത്തിനായി തിരിച്ച ബോട്ട് കടലിൽ കുടുങ്ങിയ ശേഷം പിന്നീട് ന്യൂ മംഗളൂരു പോർട്ടിനു സമീപം നങ്കൂരമിട്ട നിലയിലാണ് കണ്ടെത്തിയത്. കാലാവസ്ഥ മെച്ചപ്പെടുന്നതോടെ കരയ്ക്കടുപ്പിക്കാൻ നടപടിയുണ്ടാവുമെന്ന് തീരദേശ പൊലീസ് മേധാവി ഐ.ജി പി.വിജയൻ വ്യക്തമാക്കിയിരുന്നു. ദിവസങ്ങൾ പിന്നിട്ടിട്ടും ബോട്ടിലുള്ളവരെ ബന്ധപ്പെടാഴ കഴിയാത്ത സാഹചര്യത്തിലാണ് വീണ്ടും അധികൃതരെ വിവരം അറിയിച്ചത്. തെരച്ചിലിന് കോസ്റ്റ് ഗാർഡിനൊപ്പം നേവിയെ കൂടി ഉൾപ്പെടുത്തണമെന്ന് ആൾ കേരള ഫിഷിംഗ് ബോട്ട് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |