SignIn
Kerala Kaumudi Online
Friday, 26 April 2024 1.57 PM IST

'എനേബ്‌ളിംഗ് കോഴിക്കോട് " ഭിന്നശേഷിക്കാർക്കായി മൂന്ന് കേന്ദ്രങ്ങൾ ഉടൻ

ec

കോഴിക്കോട്: ഭിന്നശേഷിക്കാർക്ക് കരുതലും കരുത്തുമായി സമഗ്ര ഭിന്നശേഷി ശാക്തീകരണ പദ്ധതിയായ 'എനേബ്‌ളിംഗ് കോഴിക്കോട് രണ്ടാം വർഷത്തിലേക്ക്. സാമൂഹ്യനീതി വകുപ്പിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും നേതൃത്വത്തിൽ ജില്ലാ പഞ്ചായത്ത് ഉൾപ്പെടെ തദ്ദേശ സ്ഥാപനങ്ങളുടെയും മറ്റും പങ്കാളിത്തത്തോടെയാണ് പദ്ധതി നിർവഹണം.

ഭിന്നശേഷിയുള്ളവർക്ക് സമഗ്ര ചികിത്സ - പുനരധിവാസ സേവനങ്ങൾ ലഭ്യമാക്കുന്നതിന് ബ്ലോക്ക് പഞ്ചായത്തുകളുടെ സഹകരണത്തോടെ മൂന്ന് സാമൂഹ്യാധിഷ്ഠിത ഡിസബിലിറ്റി മാനേജ്‌മെന്റ് സെന്ററുകൾ ജില്ലയിൽ ഉടൻ പ്രവർത്തനമാരംഭിക്കും. കോടഞ്ചേരി, നരിക്കുനി, കുന്നുമ്മൽ ബ്ലോക്കുകളിൽ ആണ് സി.ഡി.എം.സി കൾ ആരംഭിക്കുക.

വളർച്ചാ വൈകല്യങ്ങൾ നേരത്തേ കണ്ടെത്തുക, ചികിത്സ - പുനരധിവാസ സേവനങ്ങൾ സാമൂഹികാധിഷ്ഠിത കേന്ദ്രങ്ങൾ വഴി ലഭ്യമാക്കുക, ജില്ലയിലെ മുഴുവൻ കെട്ടിടങ്ങളും പൊതു ഇടങ്ങളും ഭിന്നശേഷി സൗഹൃദമാക്കുക, ആരോഗ്യം, വിദ്യാഭ്യാസം സാമൂഹ്യക്ഷേമം, അവകാശ സംരക്ഷണം എന്നിവ ഉറപ്പുവരുത്താൻ നൂതന പദ്ധതികളുടെ ഏകോപനം എന്നിവയാണ് മുഖ്യമായും ലക്ഷ്യമിടുന്നത്.
ശാസ്ത്രീയ വിദ്യാഭ്യാസം ഉറപ്പു വരുത്താൻ മോഡൽ ബഡ്‌സ് സ്‌കൂൾ സ്ഥാപിക്കാനും നിലവിലുള്ളവയെ നവീകരിക്കാനുമുള്ള പ്രവർത്തനങ്ങൾ നടന്നുവരികയാണ്. ആറ് മോഡൽ ബഡ്‌സ് സ്‌കൂളുകൾക്കാണ് അനുമതി ലഭിച്ചത്. ഇതിൽ മൂന്നെണ്ണത്തിന്റെ പ്രവൃത്തി ആരംഭിച്ചു. ബാക്കിയുള്ളവ ടെൻഡർ ഘട്ടത്തിലാണ്. ജില്ലാ പഞ്ചായത്തിന്റെ ബഡ്‌സ് വൊക്കേഷണൽ സെന്ററിന് ഫണ്ട് വകയിരുത്തിയിട്ടുണ്ട്. ഭിന്നശേഷി ശാക്തീകരണ പദ്ധതികൾ ഏകോപിപ്പിച്ച് കാര്യക്ഷമമാക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ പി.ഡബ്ല്യു.ഡി വെൽഫെയർ കമ്മറ്റി രൂപീകരിച്ചു കഴിഞ്ഞു. നിർവഹണ ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകും,

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.