SignIn
Kerala Kaumudi Online
Friday, 26 April 2024 6.27 PM IST

മനുഷ്യാവകാശ കമ്മിഷൻ കണ്ടു; പാർവതിയ്ക്ക് ഇനി സ്വപ്നം കാണാം

news

കോഴിക്കോട് : കടലെടുത്ത കുടിലിനുളളിൽ ജീവിച്ചു തീർക്കുന്ന വൃദ്ധയായ പാർവതിക്കും കുടുംബത്തിനും ഇനി പ്രതീക്ഷയുടെ നാളുകൾ. താത്കാലിക ഷെഡിൽ കഴിയുന്ന വീട്ടമ്മയുടെയും കുടുംബത്തിന്റെയും പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ജില്ലാ കളക്ടർക്ക് നിർദ്ദേശം നൽകി.

നടപടി സ്വീകരിച്ച് 15 ദിവസത്തിനകം ജില്ലാ കളക്ടർ റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് കമ്മിഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥിന്റെ ഉത്തരവ്. കോഴിക്കോട് സൗത്ത് ബീച്ചിലെ തകർന്ന കുടിലിൽ ഭർത്താവിനൊപ്പം കഴിയുന്ന പാർവതിയുടെ ദുരിത ജീവിതം കേരളകൗമുദിയാണ് പുറംലോകത്തെ അറിയിച്ചത്.

തമിഴ്‌നാട് കടലൂർ സ്വദേശികളായ പാർവതിയും ഭർത്താവ് സെന്തിൽ വേലും സഹോദരൻ സഭാപതിയും 30 വർഷം മുമ്പാണ് കോഴിക്കോടെത്തിയത്. ഇവരുടെ മക്കൾ നാട്ടിലാണ്. സ്വന്തമായി ഒരു വീടാണ് ഇവരുടെ സ്വപ്നം. ലോക്ക് ഡൗണും കൊവിഡും കടന്നാക്രമിച്ചതോടെ തൊഴിൽ ചെയ്ത് ജീവിക്കാനും കഴിയാതെയായി. കമ്മിഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നിർദ്ദേശം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.