കോഴിക്കോട്: ദീർഘയാത്രയ്ക്കിടയിലെ പൊല്ലാപ്പുകൾ ആലോചിച്ച് ഇനി തല പുകയേണ്ടതില്ല. 'ട്രാവ് ലോഞ്ച് 'ആപ്പിന്റെ സഹായം തേടുകയേ വേണ്ടൂ. ലോകോത്തര നിലവാരത്തിൽ ബീക്കൺ ഗ്രൂപ്പ് തുടക്കമിടുന്ന വഴിയോര റെസ്റ്റ് റൂമുകളിൽ ആദ്യത്തേത് പാലക്കാട്ട് കഞ്ചിക്കോട് വൈകാതെ പൂർത്തിയാവും. ഇതിന്റെ നിർമ്മാണം ആരംഭിച്ചതായി ട്രാവ് ലോഞ്ച് എം ഡി പി.ടി സഫീർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഈ വർഷം തന്നെ ഇത് തുറക്കും.
പ്രീമിയം കോഫി ഷോപ്പ്, ലോകോത്തര നിലവാരമുള്ള പെയ്ഡ് ടോയ്‌ലറ്റ് സൗകര്യങ്ങൾ, മണിക്കൂർ നിരക്കിൽ സ്ലീപ്പിംഗ് ബോർഡുകൾ, മിനി മാർട്ട്, കാർ വാഷ് ഉൾപ്പെടെ ട്രാവ് ലോഞ്ചിലുണ്ടാവും. ആപ്പ് അധിഷ്ഠിതമായാണ് സേവനങ്ങൾ ലഭ്യമാകുക. മിതമായ വാർഷിക വരിസംഖ്യ നൽകിയാൽ സേവനങ്ങൾ പരിധിയില്ലാതെ ഉപയോഗിക്കാം. വാക്ക് ഇൻ ഉപഭോക്താക്കളിൽ നിന്ന് ഉപയോഗമനുസരിച്ച് ചാർജ് ഈടാക്കും. ആലപ്പുഴയ്ക്കും കൊച്ചിയ്ക്കുമിടയിലും തൃശൂരിലും വയനാട്ടിലുമായി ഉടൻ അഞ്ച് യൂണിറ്റുകൾ കൂടി തുറക്കും. അഞ്ചു വര്‍ഷത്തിനുള്ളിൽ ദക്ഷിണേന്ത്യയിൽ 50 ട്രാവ് ലോഞ്ചുകൾതുറക്കാനും പത്തു ലക്ഷം വരിക്കാരെ നേടാനുമാണ് ലക്ഷ്യമിടുന്നത്.
ദുബായ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ആസ്കോ ഗ്ലോബൽ വെഞ്ചേഴ്സ് ഇതിനകം ഒരു ദശലക്ഷം ഡോളർ നിക്ഷേപിച്ചിട്ടുണ്ടെന്നും എം.ഡി വ്യക്തമാക്കി. പദ്ധതി ആദ്യഘട്ടം പൂർത്തിയാകുന്നതോടെ തന്നെ ഏതാണ്ട് 40 പേർക്ക് തൊഴിൽ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വാർത്താസമ്മേളനത്തിൽ ആസ്കോ ഗ്ലോബൽ വെഞ്ചേഴ്സ് ചെയർമാൻ അബ്ദുൽ അസീസ്, അലി സിയാൻ, മുൻ വോളിബാൾ താരം കിഷോർകുമാർ എന്നിവരും സംബന്ധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |