വടകര: സി.പി.എം ഒഞ്ചിയം ഏരിയാ സെക്രട്ടറിയായി ടി.പി.ബിനീഷ് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. ആർ.എം.പി രൂപീകരണത്തോടെ ഏറെ വെല്ലുവിളികൾ നേരിടേണ്ടി വന്ന ഒഞ്ചിയത്ത് യുവനേതൃത്വത്തിലൂടെ ശക്തി വീണ്ടെടുക്കാമെന്നാണ് സി.പി.എം ലക്ഷ്യമിടുന്നത്.
ഏരിയാ സെക്രട്ടറിയായിരുന്ന ഇ.എം ദയാനന്ദന് പകരക്കാരനായി 2018-ലാണ് ബിനീഷ് ഏരിയാ കമ്മിറ്റി സാരഥ്യം ആദ്യം ഏറ്റെടുത്തത്. എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിയായിരുന്ന ബിനീഷിന്റെ നേതൃത്വത്തിലൂടെ യുവാക്കളിൽ വലിയൊരു വിഭാഗത്തെ ഒപ്പം ചേർക്കാമെന്ന കണക്കുകൂട്ടിലിലായിരുന്നു നേതൃത്വം. ഒഞ്ചിയത്തെ വെല്ലുവിളികളെ നല്ലൊരു പരിധി വരെ അതിജീവിക്കാൻ കഴിഞ്ഞെന്ന വിലയിരുത്തലിലാണ് ബിനീഷിന് രണ്ടാമൂഴം. വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി ഗിരിജ, ഡി.വൈ.എഫ്.ഐ ഒഞ്ചിയം ബ്ലോക്ക് സെക്രട്ടറി കെ.പി ജിതേഷ് എന്നിവരും പുതിയ ഏരിയാ കമ്മിറ്റിയിലുണ്ട്.
മുൻ ഏരിയാ സെക്രട്ടറി ഇ.എം ദയാനന്ദൻ ഉൾപ്പെടെ മുതിർന്ന നേതാക്കൾ ഈ സമ്മേളനത്തോടെ പുതു തലമുറയ്ക്ക് വഴിമാറി. പുതിയ കമ്മിറ്റിയിലെ മറ്റു അംഗങ്ങൾ: ആർ. ഗോപാലൻ, പി.ശ്രീധരൻ, പി. രാജൻ, ഇ.കെ. നാരായണൻ, യു.എം.സുരേന്ദ്രൻ, അലിസ്, വി.പി.വിനോദ്, ഗോപാലകൃഷ്ണൻ, പി. പി. ചന്ദ്രശേഖരൻ, എൻ.ബാലകൃഷ്ണൻ, വി.ജിനീഷ്, ടി.എം.രാജൻ, എം.കെ.രാഘവൻ, കെ.വി.ലേഖ, എ.പി.വിജയൻ, സി.പി.സോമൻ, എം. പി.ബാബു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |