കോഴിക്കോട്: ദേശീയപാത വികസനത്തിന് കുടിയൊഴിപ്പിക്കപ്പെടുന്ന വ്യാപാരികൾക്ക് മതിയായ നഷ്ടപരിഹാരവും പുനരധിവാസവും നൽകാത്തതിൽ പ്രതിഷേധിച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റിയും ദേശീയപാത കർമ്മസമിതിയും കളക്ടറേറ്റിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. എരഞ്ഞിപ്പാലത്ത് നിന്ന് രാവിലെ 10.30 ഓടെ പ്രകടനമായി എത്തിയ മാർച്ച് കളക്ടറേറ്റിന് മുന്നിൽ പൊലീസ് തടഞ്ഞു. പിരിഞ്ഞുപോവാൻ തയ്യാറാവാത്ത പ്രവർത്തകർക്കു നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പിന്നീട് നേതാക്കൾ ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്. യാതൊരു പ്രകോപനവും മുന്നറിയിപ്പും ഇല്ലാതെയാണ് പൊലീസ് ജലപീരങ്കി പ്രയോഗിച്ചതെന്ന് നേതാക്കൾ പറഞ്ഞു. ദേശീയപാത കർമ്മസമിതി ജില്ലാ കൺവീനർ എ.ടി.മഹേഷ് ഉദ്ഘാടനം ചെയ്തു. ഏകോപന സമിതി ജില്ലാ വൈസ് പ്രസിഡന്റ് എം.അബ്ദുൾസലാം അദ്ധ്യക്ഷനായി. കർമ്മസമിതി സംസ്ഥാന കമ്മിറ്റിയംഗം പ്രദീപ് ചോമ്പാല, വ്യാപാര സംഘടന നേതാക്കളായ കെ.ടി.വിനോദ്, അഷറഫ് മൂത്തേടത്ത്, വി.സുനിൽകുമാർ, ഏരത്ത് ഇക്ബാൽ, മണിയോത്ത് മൂസ, കെ.എം. ഹനീഫ എന്നിവർ സംസാരിച്ചു. ധർണയ്ക്കുശേഷം നേതാക്കൾ കളക്ടറുമായി ചർച്ച നടത്തി. വ്യാപാരികൾ ഉന്നയിച്ച വിഷയങ്ങളിൽ പരിഹാരം കാണാൻ ശ്രമിക്കുമെന്ന് കളക്ടർ ഉറപ്പ് നൽകിയതായി നേതാക്കൾ അറിയിച്ചു. മാർച്ചിന് പിന്തുണയുമായി ദേശീയപാതയോരത്തെ വ്യാപാരികൾ കടകൾ അടച്ച് ഹർത്താൽ ആചരിച്ചു.
വ്യാപാരി വ്യവസായി സമിതി
കളക്ടറേറ്റ് മാർച്ച് നടത്തി
കോഴിക്കോട്: ദേശീയപാത വികസനത്തിനായി കൊണ്ടുവന്ന പാക്കേജ് നടപ്പാക്കാൻ വൈകുന്നതിൽ പ്രതിഷേധിച്ചും ഹൈക്കോടതി വിധി ഉടൻ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടും വ്യാപാരി വ്യവസായി സമിതി ജില്ലാ കമ്മിറ്റി കളക്ടറേറ്റിലേക്ക് മാർച്ച് നടത്തി. സംസ്ഥാന ജോ.സെക്രട്ടറി സി.കെ.വിജയൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സൂര്യ അബ്ദുൾ ഗഫൂർ, ടി.മരക്കാർ, കെ.എം.റഫീഖ്, സി.വി.ഇക്ബാൽ, ഡി.എം.ശശീന്ദ്രൻ ,കെ.സുധ, പി.പ്രദീപ് കുമാർ, എം.എം. ബാബു എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |