കോഴിക്കോട് : സഹകരണ മേഖലയെ കോർപ്പറേറ്റുകൾക്ക് തീറെഴുതാനുള്ള നീക്കമാണ് കേന്ദ്രസർക്കാർ നടത്തുന്നതെന്ന് സി.പി.എം ജില്ലാ സെക്രട്ടറി പി.മോഹനൻ. സി.പി.എം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് മുതലക്കുളത്ത് സംഘടിപ്പിച്ച 'സഹകരണ മേഖലയും കേന്ദ്രസർക്കാർ നയങ്ങളും' സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോർപ്പറേറ്റുകളെ സഹായിക്കുന്നതിനൊപ്പം രാഷ്ട്രീയ എതിരാളികളെ ദുർബലപ്പെടുത്തുകയുമാണ് ലക്ഷ്യം. വിശ്വാസ്യതയാണ് കേരളത്തിലെ സഹകരണ സ്ഥാപനങ്ങളുടെ അടിത്തറ. മൂന്നുലക്ഷം കോടിയോളം രൂപയുടെ നിക്ഷേപമാണ് കേരളത്തിലെ സഹകരണ സ്ഥാപനങ്ങളിലുള്ളത്. അത് കൈയടക്കാനുള്ള നീക്കം ചെറുക്കുമെന്നും അദ്ദേഹം പറഞ്ഞു. കെ.ബാബുരാജ് അദ്ധ്യക്ഷനായി. കൺസ്യൂമർ ഫെഡ് ചെയർമാൻ എം.മെഹബൂബ്, യു.എൽ.സി.സി.എസ് ചെയർമാൻ പാലേരി രമേശൻ, കേളുഏട്ടൻ പഠനഗവേണ കേന്ദ്രം ഡയറക്ടർ കെ.ടി.കുഞ്ഞിക്കണ്ണൻ, കെ.സി.ഇ.യു സംസ്ഥാന ജനറൽ സെക്രട്ടറി എൻ.കെ.രാമചന്ദ്രൻ, ഇ. സുനിൽകുമാർ, ടി. രാധാഗോപി എന്നിവർ സംസാരിച്ചു. വേൾഡ് കോഓപ്പ് മോണിറ്ററിൽ രണ്ടാംറാങ്ക് സ്വന്തമാക്കിയ യു.എൽ.സി.സി.എസ് ചെയർമാൻ പാലേരി രമേശൻ, എൻ.കെ.രാമചന്ദ്രൻ, 'കനലായ് കരുതലായ് ' നാടക രചയിതാവ് പ്രമോദ് ദശരഥ്, 'ഒരു സഹകരണ സെൽഫി ' ടെലിഫിലിം തിരക്കഥാകൃത്ത് പ്രജി.സി.പി എന്നിവരെ അനുമോദിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |