നന്മണ്ട: ഗുരുതരമായ കരൾരോഗം ബാധിച്ച് കഴിയുന്ന ആറാം വാർഡിൽ ചക്കാല വീട്ടിൽ ബേബിയുടെ ഭാര്യ വിനീതയുടെ (36) ചികിത്സയ്ക്കായി നന്മണ്ട സരസ്വതി വിദ്യാമന്ദിർ സ്നേഹനിധിയിൽ നിന്നു ഒരു ലക്ഷം രൂപ നൽകി.
ഇവരുടെ ശസ്ത്രക്രിയയ്ക്കും അനുബന്ധ ചികിത്സയ്ക്കുമായി മൊത്തം 40 ലക്ഷം രൂപ വേണ്ടിവരും. ഇത്രയും തുക സമാഹരിക്കാനുള്ള യത്നത്തിലാണ് ചികിത്സാസഹായ കമ്മിറ്റി.
സ്‌കൂൾ അങ്കണത്തിൽ ഒരുക്കിയ ചടങ്ങിൽ വിദ്യാമന്ദിർ കമ്മിറ്റി പ്രസിഡന്റ് വി.പി.കൃഷ്ണൻ, പ്രിൻസിപ്പൽ എം.എ.ശശി എന്നിവർ ചേർന്ന് ചികിത്സാ സഹായകമ്മിറ്റി ചെയർമാർ എൻ.ബി.അബിൻരാജിന് തുക കൈമാറി. വിദ്യാമന്ദിർ രക്ഷാധികാരി പി.ഗോപാലൻകുട്ടി, സെക്രട്ടറി ഡോ.എസ്.വിക്രമൻ, പി.സതീഷ്‌കുമാർ, അദ്ധ്യാപകരായ കല്പന, പി.പ്രേമ, ദിവ്യ ജിതേഷ് എന്നിവരും സംബന്ധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |