SignIn
Kerala Kaumudi Online
Friday, 26 April 2024 6.40 PM IST

സംസ്ഥാന അതിർത്തികളിൽ സംയുക്ത ഭൂ നിർണയം നടന്നിട്ട് പതിറ്റാണ്ടുകൾ

puzha
സംസ്ഥാന അതിർത്തിയായ ബാവലിക്കടുത്ത് പുഴ കൈയ്യേറി നടത്തിയ നിർമ്മാണ പ്രവൃത്തി

@വൻ തോതിൽ റവന്യൂ ഭൂമികൾ കൈയ്യേറി

കൽപ്പറ്റ: സംസ്ഥാന അതിർത്തികൾ പങ്കിടുന്ന വയനാട്ടിൽ സംയുക്ത ഭൂ നിർണയം നടന്നിട്ട് പതിറ്റാണ്ടുകൾ. സ്വകാര്യവ്യക്തികൾ അതിർത്തിയിൽ നിരവധി റവന്യൂ ഭൂമിയുറ പുഴകളും കൈയ്യേറിയതായി പരാതി ഉയർന്നിട്ടുണ്ട്.
വയനാട്ടിൽ അന്തർ സംസ്ഥാന അതിർത്തികളോട് ചേർന്ന ഭൂമിയിൽ വ്യാപകമായ കൈയ്യേറ്റം നടന്നതായി നേരത്തെ പരാതി ഉയർന്നിരുന്നു. കേരള-കർണാടക അതിർത്തിയായ ബാവലി അതിർത്തിൽ പലയിടത്തും സ്വകാര്യ വ്യക്തികളും റിസോർട്ടുകളും ഹോംസ്റ്റേകളും സർക്കാർ ഭൂമി കൈയ്യേറിയതായാണ് പരാതി ഉയരുന്നത്. ഇവിടെ ബാവലി പുഴയിലും കൈയ്യേറ്റം നടന്നതായി കാണാം. വർഷാവർഷം കൃത്യമായി ഇരു സംസ്ഥാനങ്ങളും നടത്തേണ്ട സംസ്ഥാന അതിർത്തികളിലെ സംയുക്ത ഭൂരേഖ നിർണയം നടന്നിട്ട് പതിറ്റാണ്ടുകളായതാണ് കൈയ്യേറ്റം വ്യാപകമാകാൻ കാരണം. ഇരു സംസ്ഥാനങ്ങളുടെ റവന്യൂ വിഭാഗത്തിനും അതിർത്തി രേഖ സംബന്ധിച്ച് വ്യക്തതയില്ല എന്നതാണ് മറ്റൊരു യാഥാർത്ഥ്യം. സംസ്ഥാന അതിർത്തികളിലെ ഭൂരേഖകൾ കൃത്യമല്ലാത്തതുകൊണ്ടുതന്നെ നിയമനടപടികളിലേക്ക് നീങ്ങി കൈയ്യേറ്റം കണ്ടെത്തി ഒഴിപ്പിക്കാൻ റവന്യൂ വകുപ്പിന് കഴിയുന്നുമില്ല.

#

പുഴകളും കാടുകളും കൈയ്യേറിയുളള നിർമ്മാണ പ്രവൃത്തി നിർത്തിവെക്കണം. ഇക്കാര്യത്തിൽ ഇരു സംസ്ഥാനങ്ങളും സംയുക്ത ഭൂ നിർണയം ഉടൻ നടത്തണം. ഗുരുതരമായ ക്രമക്കേ‌ടുകളാണ് അതിർത്തി പ്രദേശങ്ങളിൽ നടന്നുകൊണ്ടിരിക്കുന്നത്. റവന്യൂ ഭൂമി നഷ്ടപ്പെടാൻ ഇടവരുത്തരുത്.

എൻ. ബാദുഷ

പ്രസിഡന്റ് ,വയനാട് പ്രകൃതി സംക്ഷണ സമിതി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.