കോഴിക്കോട്: അരി മോഷ്ടിച്ചതിന് അടികൊണ്ട് മരിക്കുന്ന അവസ്ഥ മാറണമെന്ന് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് മേരി ജോസഫ് പറഞ്ഞു. കോഴിക്കോട് ബാർ അസോസിയേഷനും ജില്ലാ നിയമ സേവന വിഭാഗവും സംഘടിപ്പിച്ച 'അതിരുകളില്ലാത്ത നീതി പദ്ധതി 'യുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അവർ.
തുല്യനീതി നമ്മുടെ ഭരണഘടന വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും നമ്മൾ പലതും മറന്നുപോവുകയാണ്. എവിടെ സാമ്പത്തിക തുല്യത, എവിടെ സാമൂഹ്യ തുല്യത. അവർ ചോദിച്ചു. യഥാർത്ഥ നീതി എല്ലാവരിലും എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ജില്ലാ ലീഗൽ സർവീസ് അതോറിറ്റി ഗ്രാമങ്ങളിലെത്തി അവരുടെ പരാതികളിൽ തീർപ്പ് കല്പിക്കുന്നത്. രണ്ട് ഗ്രാമങ്ങളെയാണ് തുടക്കത്തിൽ തിരഞ്ഞെടുത്തിരിക്കുന്നത്. ഇതിനായി 40 യുവ അഭിഭാഷകരെ തിരഞ്ഞെടുത്ത് അവർക്ക് പരിശീലനം നൽകിയാണ് അയക്കുന്നത്. അവർ പറഞ്ഞു.
ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. എം. എസ് സാജി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജഡ്ജി എസ്.കൃഷ്ണകുമാർ, .ലീഗൽ സർവീസ് അതോറിറ്റി അംഗം കെ.ടി നിസാർ അഹമ്മദ് എന്നിവർ മുഖ്യാതിഥികളായിരുന്നു. തിരുവമ്പാടി പഞ്ചായത്ത് പ്രസിഡന്റ് മേരി പുലിക്കാട്ട്, അഡ്വ. ജോസഫ് തോമസ് എന്നിവർ പ്രസംഗിച്ചു. എം.പി ഷൈജൽ സ്വാഗതവും അഡ്വ. കെ.ശ്രീകാന്ത് നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |