മണമ്മൽ ഉദയേഷ്
തിരൂർ: തിരൂർ റെയിൽവേ സ്റ്റേഷന് സമീപത്തെ ടേക്ക് എ ബ്രേക്ക് കേന്ദ്രത്തിന്റെ നിർമ്മാണം പൂർത്തിയാക്കിയിട്ട് വർഷം രണ്ടായെങ്കിലുംജനങ്ങൾക്ക് പ്രയോജനമില്ല. 2022 ആഗസ്റ്റ് 15ന് ഇ.ടി. മുഹമ്മദ് ബഷീർ എം.പിയാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്. എതാനും ദിവസം പ്രവർത്തിച്ചെങ്കിലും പിന്നീട് പൂട്ടി യിട്ടു. തിരൂർ നഗരസഭ 40 ലക്ഷം രൂപ ചെലവഴിച്ച് റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങുന്ന യാത്രക്കാർക്കും വിവിധ ആവശ്യങ്ങൾക്കായി തിരൂരിലെത്തുന്നവർക്കും പ്രാഥമികാവശ്യങ്ങൾ നിർവ്വഹിക്കാനും വിശ്രമിക്കാനുമായാണ് ടേക്ക് എ ബ്രേക്ക് എന്ന പേരിൽ കെട്ടിടം നിർമ്മിച്ചത്. അതിനിടയ്ക്ക് നഗരസഭ ചില സ്വകാര്യ വ്യക്തികൾക്ക് കരാർ നൽകിയിരുന്നെങ്കിലും സെപ്റ്റിക് ടാങ്കിലെ അപാകതകൾ കാരണം പരിസര വാസികൾക്കും സമീപത്തെ വ്യാപാരികൾക്കും യാത്രക്കാർക്കും ദുർഗന്ധം കാരണം പരിസരത്തേക്ക് അടുക്കാൻ കഴിഞ്ഞിരുന്നില്ല.അതോടെ പൂട്ടിയിടേണ്ട അവസ്ഥയിലായി. തുടർന്ന് കരാർ നൽകാൻ നഗരസഭ ശ്രമിച്ചെങ്കിലും ആരും ഏറ്റെടുത്തില്ല.ടേക്ക് എ. ബ്രേക്ക് പരിസരത്ത് തന്നെ വൈകുന്നേരങ്ങളിൽ വിശ്രമിക്കുവാനും കുട്ടികൾക്ക് കളിക്കുവാനും മറ്റും പൂന്തോട്ടം നിർമ്മിക്കുകയും ഇരിപ്പിടങ്ങൾ ഒരുക്കുകയും ചെയ്തിരുന്നു. ഇപ്പോൾ പുൽച്ചെടികൾ നിറഞ്ഞ് കാട് പിടിച്ചു കിടക്കുകയാണ്. കെട്ടിടം ഉപയോഗശൂന്യമായി കിടക്കുന്നതിൽ ജനങ്ങൾക്ക് പ്രതിഷേധമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |