കുറ്റിപ്പുറം : യൂറോ കപ്പുംകോപ്പ അമേരിക്കയും പൊടിപൊടിക്കുമ്പോൾ ജില്ലയുടെ ടർഫ് മൈതാനങ്ങളിലും വലിയ ആവേശമുയരേണ്ടതായിരുന്നു. കൊവിഡ് നിയന്ത്രണങ്ങളിൽ പെട്ട് ടർഫ് മൈതാനങ്ങൾ അടഞ്ഞു കിടന്നതോടെ ഇപ്പോൾ സോഷ്യൽ മീഡിയയിലേക്ക് ഒതുങ്ങിയിരിക്കുകയാണ് യുവാക്കൾ.
കൊവിഡിന്റെ വരവിന് ശേഷം അടഞ്ഞുകിടക്കുകയാണ് ടർഫ് മൈതാനങ്ങൾ. കൊയ്ത്തൊഴിഞ്ഞ പാടത്ത് നടന്നു വരുന്ന ഫുട്ബാൾ മത്സരങ്ങൾ ടർഫിലേക്ക് മാറിയിട്ട് രണ്ടുവർഷമേ ആയുള്ളൂ. ലൈറ്റിംഗ് സംവിധാനമുള്ളതിനാൽ കുട്ടികളും യുവാക്കളുമെല്ലാം പകലിന് പുറമെ രാത്രിയിലും ടർഫുകളെ ആശ്രയിച്ചിരുന്നു. പാടങ്ങൾ മഴയിൽ മുങ്ങുമ്പോൾ കളി പൂർണ്ണമായും ടർഫിലേക്ക് മാറും. മാനസിക ഉല്ലാസത്തിനും വ്യായാമത്തിനുമായി ടർഫ് മൈതാനങ്ങളെ ആശ്രയിക്കുന്നവരുമേറെയാണ്. കോപ്പ അമേരിക്ക, യൂറോ കപ്പ് പശ്ചാത്തലത്തിൽ സൗഹൃദ മത്സരങ്ങളാൽ നിറയേണ്ടവയായിരുന്നു ടർഫ് മൈതാനങ്ങൾ. ഇഷ്ടടീമുകളുടെ ജഴ്സികളിഞ്ഞ് ആരാധകർ ആവേശത്തോടെ ഏറ്റുമുട്ടും. കൊവിഡ് കാരണം അടച്ചിടേണ്ടിവന്നതുവഴി വലിയ നഷ്ടമാണ് നടത്തിപ്പുകാർക്കുള്ളത്. കൊണ്ടുനടക്കുന്നതിലെ ചെലവ് കാരണം പല ടർഫുകളും പൊളിക്കുകയാണ് ഉടമസ്ഥർ.
ഫുട്ബോളിനോട് മലപ്പുറത്തുകാർക്ക് ഉള്ള താത്പര്യമാണ് കൂടുതൽ ടർഫുകൾ മലപ്പുറം ജില്ലയിലുണ്ടാവാൻ കാരണം. ഇപ്പോഴത്തെ പ്രതിസന്ധി താങ്ങാവുന്നതിലും അപ്പുറമാണ്
അഫ്സൽ
(ഉടമ, സോക്കർ സിക്സ് ടർഫ്)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |