താനാളൂർ: ഒഴൂർ പഞ്ചായത്തിലെ കരിങ്കപ്പാറയിൽ മങ്ങാടഞ്ചേരി കോയക്കുട്ടി ഹാജിയുടെ ഉടമസ്ഥതയിലുള്ള 20 അടിയോളം താഴ്ച്ചയുള്ള ആൾമറയില്ലാത്ത കിണറ്റിൽ വീണ കാട്ടുപന്നിയെ നിലമ്പൂരിൽ നിന്നെത്തിയ റാപിഡ് റെസ്ക്യൂ ടീമും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തി.
ഈ പ്രദേശത്ത് ആദ്യമായാണ് പന്നിയുടെ സാന്നിദ്ധ്യം. ജനങ്ങൾ തിങ്ങി താമസിക്കുന്നയിടം കൂടിയാണിത്. കഴിഞ്ഞ ദിവസം സമീപത്തെ വാഴക്കൃഷികൾ നശിപ്പിക്കപ്പെട്ടിരുന്നു.
ഏതാനും ദിവസങ്ങൾക്ക് മുമ്പ് പഞ്ചായത്തിലുൾപ്പെട്ട അയ്യായ പ്രദേശത്തും പന്നിയെയും കുഞ്ഞുങ്ങളെയും കണ്ടിരുന്നു. അവിടെയും നെൽക്കൃഷികൾ നശിപ്പിച്ചതായുള്ള പരാതികളുണ്ട്.
രക്ഷപ്പെടുത്തുന്നു
ജീവന് ഭീഷണിയാകുന്ന തരത്തിൽ അകപ്പെടുന്ന ഇത്തരം പന്നികളെ രക്ഷപ്പെടുത്തിവിടുകയാണ് അധികൃതർ ചെയ്യുന്നത്.
മറ്റ് വന്യജീവികളെ പിടിച്ചാൽ വനത്തിൽ കൊണ്ടുവിടുന്നത് പോലെ പന്നികളുടെ കാര്യത്തിലുണ്ടാകുന്നില്ല, അതിനുള്ള നിർദ്ദേശമില്ലെന്നാണ് ഉദ്ദ്യോഗസ്ഥർ പറയുന്നത്.
പന്നികളെ പിടികൂടി വനത്തിൽ കൊണ്ട് വിടണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |