നിലമ്പൂർ: കിട്ടാനുള്ള പണം തിരിച്ചുപിടിക്കാൻ സംഘം ചേർന്ന് തട്ടിക്കൊണ്ടു പോയി മർദ്ദിച്ചവശനാക്കിയതിനെതുടർന്ന് മമ്പാട് തുണിക്കടയുടെ ഗോഡൗണിൽ കോട്ടയ്ക്കൽ വെസ്റ്റ് വെല്ലൂർ സ്വദേശി പള്ളിത്തൊടി മുജീബ് റഹ്മാൻ(29) ജീവനൊടുക്കിയ സംഭവത്തിൽ മൂന്നുപേർ കൂടി അറസ്റ്റിൽ. ഒളിവിൽ പോയ പ്രതി മഞ്ചേരി മാലാംകുളം സ്വദേശി മധുരക്കറിയൻ ഷാഹുലിനെ രക്ഷപ്പെടാൻ സഹായിച്ച മഞ്ചേരി മുള്ളമ്പാറ സ്വദേശികളായ തെക്കുംപുറം മുഹ്സിൻ(27), അത്തിമണ്ണിൽ അൻവർ ഷാഹിദ്(25), മുട്ടിപ്പാലം സ്വദേശി പേരാപ്പുറം ജാഫർ ഖാൻ(24) എന്നിവരെയാണ് നിലമ്പൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാവിലെ 10ഓടെ പ്രതി രക്ഷപ്പെടാനുപയോഗിച്ച കാർ ഗൂഡല്ലൂർ ഭാഗത്തുനിന്ന് വരുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് നിലമ്പൂർ തേക്ക് മ്യൂസിയത്തിന് സമീപം വച്ച് പൊലീസ് കാർ തടയാൻ ശ്രമിച്ചു. നിറുത്താതെ അതിവേഗത്തിൽ ഓടിച്ചു പോയ കാർ പിന്തുടർന്ന പൊലീസ് നിലമ്പൂർ പോസ്റ്റ് ഓഫീസിനു സമീപം വച്ച് തടഞ്ഞ് കാറിലുണ്ടായിരുന്നവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രതികളെ നിലമ്പൂർ കോടതിയിൽ ഹാജരാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |