SignIn
Kerala Kaumudi Online
Friday, 26 April 2024 5.40 PM IST

ഇന്ധനവില വർദ്ധനവ്: ജില്ലയിലെ 60 ശതമാനം ലോറികളും സർവീസ് നിറുത്തി

lorry
ഇന്ധനവില വർദ്ധനവിനെ തുടർന്ന് പാലക്കാട് ബി.ഒ.സി റോഡിൽ നിറുത്തിയിട്ടിരിക്കുന്ന ലോറികൾ.

പാലക്കാട്: ദിനംപ്രതിയുള്ള ഇന്ധനവില വർദ്ധനവിൽ പ്രതിസന്ധി താങ്ങാനാകാതെ ജില്ലയിലെ 60 ശതമാനം ചരക്ക് ലോറികളും ഓട്ടം നിറുത്തി. നഷ്ടം കൂടിയടെയാണ് സർവീസ് നിറുത്തിയതെന്നാണ് ലോറിയുടമകൾ പറയുന്നത്. കൊവി‍ഡിന്റെ പശ്ചാത്തലത്തിൽ പല ലോറികളും സർവീസുകൾ ലഭിക്കാതെ നട്ടം തിരിയുമ്പോഴാണ് ഡീസൽ വില റെക്കാഡ് ഭേദിച്ച് മുന്നേറുന്നത്. ഡീസൽ വില 78 രൂപയാകുമ്പോഴുള്ള വാടകയ്ക്കാണ് ഇപ്പോഴും സർവീസ് നടത്തുന്നത്. 17 രൂപയോളം ഡീസൽ വില വർദ്ധിച്ചിട്ടും വാടക കൂടിയിട്ടില്ല.

നിലവിലെ സ്ഥിതിയിൽ സ്വന്തം നിലയിൽ ലോറിവാ‌ടക വർദ്ധിപ്പിക്കാനുള്ള സാഹചര്യമില്ലെന്നാണ് തൊഴിലാളികളുടെ പക്ഷം. കൊവിഡിനെ തുടർന്ന് പല മേഖലകളിലും ഉത്പാദനം പകുതിയായി കുറഞ്ഞു. ഇതോടെ ചരക്ക് കയറ്റുമതി പകുതിയിലും കുറഞ്ഞു. സംസ്ഥാനത്ത് മൂന്നരലക്ഷം ലോറികളാണുള്ളത്. ഇതുമായി ബന്ധപ്പെട്ട് പത്ത് ലക്ഷത്തിനടുത്ത് തൊഴിലാളികളുമുണ്ട്. ചരക്ക് കയറ്റുമതി കുറഞ്ഞ സാഹചര്യത്തിലും നിലനിൽപ്പിനായാണ് പലരും സർവീസ് നടത്തുന്നത്. ഏറ്റവും കുറഞ്ഞ വാടകയ്ക്ക് നഷ്ടം സഹിച്ചാണ് സർവീസ് ന‌ടത്തിയിരുന്നത്.

ഈ സാഹചര്യത്തിൽ സർക്കാർ ഇടപെട്ട് സംസ്ഥാന തലത്തിൽ ലോറിവാടക വർദ്ധിപ്പിക്കണമെന്നാണ് തൊഴിലാളികളുടെ ആവശ്യം. ഇതിനായി ലോറി ഉട‌മകളും തൊഴിലാളികളും മുഖ്യമന്ത്രിക്ക് നിവേദനം നൽകിയിട്ടുണ്ട്.

ലോക് ഡൗൺ പശ്ചാത്തലത്തിൽ ലോറികളുടെ നികുതി അടയ്ക്കുന്ന സമയം സർക്കാർ മൂന്ന് മാസത്തേക്ക് നീട്ടി നൽകിയിരുന്നു. അവശ്യസാധനങ്ങൾ എത്തിക്കാൻ പ്രതികൂല സാഹചര്യത്തിലും രാപ്പകൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് പരിഗണന നൽകണമെന്നാണ് മേഖലയിലുള്ളവർ പറയുന്നത്.

ആവശ്യങ്ങൾ ഇവ

.ഇന്ധനവില ജി.എസ്.ടിയിൽ ഉൾപെടുത്തുക.

.കിലോ മീറ്റർ വാടക പുതുക്കി നിശ്ചയിക്കുക.

.ലോറി മേഖലയ്ക്ക് സർക്കാർ പ്രത്യേക പാക്കേജ് നടപ്പിലാക്കുക.

.നികുതി പൂർണമായി ഒഴിവാക്കുക.

.കൊവി‍ഡ് മുന്നണി പോരാളികളായി പ്രഖ്യാപിക്കുക.

.എല്ലാ തൊഴിലാളികൾക്കും വാക്സിൻ ഉറപ്പാക്കുക.

ജില്ലയിൽ പതിനായിരത്തോളം ലോറികൾ സർവീസ് നടത്തുന്നുണ്ട്. ഇത്രയും തന്നെ ഡ്രൈവർമാരും ക്ലീനർമാരുമുണ്ട്. ലോറി ഉടമകൾ തന്നെയാണ് കൂടുതലും ഡ്രൈവർമാർ. കിട്ടുന്ന വാടക കൊണ്ട് ഇന്ധനം നിറയ്ക്കാനും ജീവനക്കാർക്ക് കൂലി നൽകാനും തികയില്ല. സർവീസ് നടത്തി കൂടുതൽ കടത്തിലാകേണ്ടെന്ന് കരുതിയാണ് ഭൂരിഭാഗവും ഓട്ടം നിറുത്തിയത്. ചെലവിന് ആനുപാതികമായി വാടക കൂട്ടാതെ നിവൃത്തിയില്ല.

- എം. നന്ദകുമാർ, ലോറി ഓണേഴ്‌സ് ഫെഡറേഷൻ സംസ്ഥാന ജന. സെക്രട്ടറി.

കൊവിഡ് വ്യാപനത്തെ തുടർന്ന് ആഴ്ചയിൽ രണ്ടുതവണ മാത്രമേ നിലവിൽ സർവീസ് കിട്ടാറുള്ളൂ. ഡീസൽവില വർദ്ധനവ് കാരണം ആ സർവീസ് പോലും നടത്തുന്നത് ഏറെ നഷ്ടം സഹിച്ചാണ്. വരും ദിവസങ്ങളിലും ഡീസൽ വില കൂടിയാൽ സർസീസ് നിറുത്തേണ്ടി വരും.

- കെ. രതീഷ് ലോറിയുടമ, കുനിശ്ശേരി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PALAKKAD
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.