ഒറ്റപ്പാലം: ചെണ്ട, ചെണ്ടമേളം, തായമ്പക, മദ്ദളം, പഞ്ചവാദ്യം എന്നിങ്ങനെ വാദ്യകലാ മത്സര വേദിയായി സംഘാടകർ ഒരുക്കിയത് ഗവ. ബധിര സ്കൂൾ ആയിരുന്നു. നഗരത്തിലെ പ്രധാന കലോത്സവ വേദികളിൽ നിന്ന് ഒരു കിലോമീറ്ററിലധികം മാറി കണ്ണിയമ്പുറത്താണ് ഈ വേദി.
ചെണ്ടമേള മത്സരം പറഞ്ഞിരുന്നത് രാവിലെ 9.30ന്. എന്നാൽ തുടങ്ങിയത് ഉച്ചക്ക് 12ന്. വെറും തറയിൽ നിന്ന് കൊട്ടേണ്ടി വന്നതായി മത്സാർത്ഥികളുടെ പരാതി. ജില്ലാ കലോത്സവത്തിന്റെ ബാനറോ സംശയങ്ങൾ ദൂരീകരിക്കാൻ സംഘാടകരോ വേദിക്ക് വേണ്ട മറ്റ് സൗകര്യങ്ങളോ ഉണ്ടായിരുന്നില്ല. ആക്ഷേപ ബഹളത്തിനിടെ മത്സരങ്ങൾ പൊതുവെ ആദ്യദിനം തന്നെ വലിയ രീതിയിൽ സമയം തെറ്റിയാണ് അരങ്ങേറിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |