പത്തനംതിട്ട : ലോക്ക് ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചതോടെ വ്യാവസായിക സ്ഥാപനങ്ങളിൽ നിന്നുംമറ്റും ആശുപത്രി ആവശ്യങ്ങൾക്ക് വാങ്ങിയ ഓക്സിജൻ സിലിണ്ടർ തിരിച്ചു നൽകേണ്ടി വരും. അഞ്ഞൂറോളം സിലിണ്ടറുകൾ ഇത്തരത്തിൽ ശേഖരിച്ചവയാണ്. വർക്ക് ഷോപ്പുകളിൽ നിന്നും സ്വകാര്യ നിർമ്മാണ യൂണിറ്റുകളിൽ നിന്നുമാണ് സിലിണ്ടറുകൾ കണ്ടെത്തിയത്. കൊവിഡ് രണ്ടാം തരംഗത്തിന്റെ ആദ്യ ഘട്ടത്തിൽ 200 മുതൽ 700 വരെ സിലിണ്ടറുകൾ പ്രതിദിനം ഉപയോഗിക്കേണ്ട സാഹചര്യമുണ്ടായിരുന്നു. രാപകലില്ലാതെ ഓക്സിജൻ സിലിണ്ടറുകൾ ശേഖരിച്ചാണ് ഉപയോഗിച്ചിരുന്നത്. ഒാക്സിജന്റെ ലഭ്യതക്കുറവ് പരിഹരിക്കാൻ ഇത് വലിയ അളവ് വരെ സഹായകമായിരുന്നു. റോഡിലെ തിരക്ക് വർദ്ധിക്കുമ്പോൾ കൊവിഡ് വ്യാപനം ഉണ്ടാകുമൊയെന്ന ആശങ്കയും ആരോഗ്യ വകുപ്പ് അധികൃതർക്കുണ്ട്. ജില്ലയിൽ നിലവിൽ ഒാക്സിജന്റെ ലഭ്യതക്കുറവ് ഇല്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |