തണ്ണിത്തോട്: വനംവകുപ്പിന്റെ അടവി ഇക്കോ ടൂറിസം പദ്ധതിയിലെ സഞ്ചാരികൾക്കായുള്ള കെട്ടിടം ഇനിയും തുറന്നുകൊടുക്കാൻ കഴിഞ്ഞിട്ടില്ല. ഡി. ടി. പി.സി യുടെ ഫണ്ട് ഉപയോഗിച്ച് എഴുപത്തിയഞ്ചു ലക്ഷം രൂപ മുതൽ മുടക്കിലാണ് രണ്ടു നിലയിലുള്ള കെട്ടിടം കുട്ടവഞ്ചി സവാരി കേന്ദത്തിൽ നിർമ്മിച്ചത്. നിർമ്മാണ പ്രവർത്തങ്ങൾ പൂർത്തിയാക്കിയിട്ട് രണ്ടു വർഷം പിന്നിട്ടു. സംസ്ഥാന ബാംബു കോർപറേഷന്റെ ചുമതലയിൽ മുളയുൽപ്പന്നങ്ങൾ ഉപയോഗിച്ച് പ്രകൃതി സൗഹാർദ്ദ രീതിയിലാണ് കെട്ടിടം നിർമിച്ചത്. ഒന്നാം നിലയിൽ ടിക്കറ്റ് കൗണ്ടർ, വനശ്രീയുടെ കഫേ, ഓഫീസ് മുറികൾ ഇക്കോഷോപ്പ് എന്നിവക്കുള്ള സൗകര്യങ്ങളാണ് ക്രമീകരിച്ചിരിക്കുന്നത്. രണ്ടാമത്തെ നിലയിൽ സഞ്ചാരികൾക്കു താമസിക്കുന്നതിനുള്ള മുറികൾ, സ്റ്റോർ റൂമുകൾ ശുചി മുറികൾ എന്നിവയും. അടവിയിലെത്തുന്ന വിനോദ സഞ്ചാരികൾക്ക് അടിസ്ഥാനസൗകര്യങ്ങൾ ലഭ്യമല്ല എന്ന ആരോപണം നേരത്തെ ഉണ്ടായിരുന്നു. പേരുവാലിയിലെ ബാംബൂ ഹട്ടുകളിൽ സഞ്ചാരികൾക്കു താമസസൗകര്യമുണ്ടങ്കിലും മുണ്ടോമൂഴിയിലെ കുട്ടവഞ്ചി സവാരി കേന്ദ്രത്തിനു സമീപം താമസ സൗകര്യങ്ങളില്ലാത്ത സാഹചര്യത്തിലാണിവിടെ പുതിയ കെട്ടിടം നിർമ്മിച്ചത്. കൊവിഡ് വ്യാപനം രൂക്ഷമായതോടെ സംസ്ഥാനത്തെ ടൂറിസ്റ്റ് കേന്ദ്രങ്ങളടച്ചതോടെ അടവിയും അടച്ചിട്ടിരിക്കുകയാണ്. സഞ്ചാരികളെത്തുന്നില്ലെങ്കിലും പേരുവാലിയിലെ ബാംബു ഹട്ടുകളിലും അടവിയിലെ കുട്ടവഞ്ചി സവാരി കേന്ദ്രത്തിലും വനം വകുപ്പ് വാച്ചുമാൻ മാർ കാവലുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |