നാരങ്ങാനം: മാതാപിതാക്കൾ ഉപേക്ഷിച്ച് ഒരു മാസമായി ഒറ്റയ്ക്ക് വീട്ടിൽ കഴിഞ്ഞിരുന്ന 16 വയസുള്ള പെൺകുട്ടിയെ ജില്ലാ കളക്ടർ ഡോ. ദിവ്യ എസ്. അയ്യരുടെ നേതൃത്വത്തിൽ ബാലികാ സദനത്തിലേക്ക് മാറ്റി.
ഒരു മാസത്തോളമായി വീടിനുള്ളിൽ തനിച്ച് കഴിയുകയായിരുന്നു പെൺകുട്ടി. നാരങ്ങാനം ചെറുകുന്നത്ത് ഭാഗത്താണ് പെൺകുട്ടിയെ പൂട്ടിയിട്ട സംഭവം ഉണ്ടായത്. ഭർത്താവുമായി പിണങ്ങി വർഷങ്ങളായി യുവതിയും മകളും തനിച്ചായിരുന്നു താമസം.
മകൾക്ക് ചെലവിന് നൽകാൻ കോടതി
വിധിച്ചെങ്കിലും പിതാവ് തയ്യാറായില്ല. ഇയാൾ ഡൽഹിയിലാണെന്നറിയുന്നു. ഇയാൾക്കെതിരെ അറസ്റ്റ് വാറൻഡ് നിലവിലുണ്ട്. ജൂൺ 23 നാണ് മകളെ വീടിനുള്ളിൽ തനിച്ചാക്കി അമ്മ കടന്നുകളഞ്ഞത്. ജില്ലാ കളക്ടർ ബാലികാ സദനത്തിലെത്തി കുട്ടിയെ സന്ദർശിച്ച് ആവശ്യമായ എല്ലാ പിന്തുണയും നൽകുമെന്ന് ഉറപ്പ് നൽകി. ജില്ലാ ഭരണകേന്ദ്രത്തിന്റെ എല്ലാ പരിരക്ഷയും പരിപാലനവും കുട്ടിക്കുണ്ടാകും. ആരോഗ്യം, പഠനം തുടങ്ങി എല്ലാ അടിസ്ഥാന സൗകര്യങ്ങളും നൽകും. ചൈൽഡ് വെൽഫെയർ കമ്മിറ്റി കൂടി വിഷയത്തിന് പരിഹാരം കണ്ടെത്താനുള്ള നിർദേശം നൽകിയിട്ടുണ്ട്. കമ്മിറ്റി കൂടി ആവശ്യമായ നിയമ നടപടി സ്വീകരിക്കും. ആരോഗ്യ വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോർജുമായി സംഭവം സംബന്ധിച്ച് ചർച്ച ചെയ്തിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |