പത്തനംതിട്ട : പത്തനംതിട്ട നഗരസഭയ്ക്ക് ഇനി പുതിയ മുഖം വരും. വൃത്തിയും സൗന്ദര്യവുമുള്ള അന്തരീക്ഷം നഗരസഭാ കാര്യാലയത്തിൽ മാത്രമല്ല നഗരസഭയുടെ ഓരോ കെട്ടിടത്തിലും ഉണ്ടാകും. ഹരിത കേരള മിഷന്റെ സഹായ സ്ഥാപനമായ ക്രിസ് ഗ്ലോബൽ ഏജൻസിയാണ് ഹരിത ഓഫീസ് എന്ന പേരിൽ ഈ പദ്ധതി നടപ്പാക്കുന്നത്.
നഗരസഭയുടെ പരിധിയിലെ എല്ലാ കെട്ടിടവും ഹരിത ഓഫീസാക്കി മാറ്റുകയാണ് ആദ്യ ഘട്ടം. മാലിന്യ രഹിത സ്ഥാപനമാക്കി നഗരത്തെ മുഴുവൻ മാറ്റും. നഗരസഭ കെട്ടിടത്തിൽ പെയിന്റിംഗ് പണികൾ തുടങ്ങി. സാംസ്കാരിക രാഷ്ട്രീയ ചരിത്രം മ്യൂറൽ പെയിന്റിംഗികളിലൂടെ അവതരിപ്പിച്ചിട്ടുണ്ട്. നഗരസഭയിലേക്ക് കയറുമ്പോൾ ആദ്യം ഗാന്ധിജിയുടെ ചിത്രം കാണാം. പത്തനംതിട്ട ജില്ലയുടെ പിതാവ് കെ.കെ നായർ , റിട്ട. ജസ്റ്റിസ് ഫാത്തിമാ ബീവി , മഹാകവി പുത്തൻകാവ് മാത്തൻ തരകൻ, നഗരസഭയുടെ ആദ്യ ചെയർമാൻ മീരാ സാഹിബ്, ഏബ്രഹാം മണ്ണായിക്കൽ, എന്നിവരുടെയും ആറൻമുള വള്ളംകളി, ചുട്ടിപ്പാറ തുടങ്ങിയവയുടെയും ചിത്രങ്ങൾ ഇവിടെ ഇടം പിടിച്ചിട്ടുണ്ട്.
ഒാഫീസുകൾ മാതൃകയാകണം
പത്തനംതിട്ട നഗരത്തിലെ എല്ലാ സ്ഥാപനങ്ങളും ഹരിത ഓഫീസാക്കാനാണ് ലക്ഷ്യം. ഓഫീസുകളിൽ ഉപയോഗിക്കുന്ന നശിപ്പിക്കാൻ കഴിയാത്ത സാധനങ്ങളുടെ ഉപയോഗം കുറയ്ക്കണം.സ്റ്റീൽ ഗ്ലാസുകൾ ഉപയോഗിക്കണം. പേപ്പറിലോ ഇലയിലോ ഭക്ഷണം കൊണ്ടുവരാതെ ശ്രദ്ധിക്കണം. ഇത് ആദ്യ ഘട്ടത്തിൽ നടപ്പാക്കും.
"കൊവിഡ് മൂലം ദുരിതം അനുഭവിക്കുന്ന ചിത്രകാരൻമാർക്ക് ഒരു കൈത്താങ്ങ് കൂടിയായിരുന്നു പദ്ധതി. 90000 രൂപ ഏകദേശം ചെലവായിട്ടുണ്ട്. നഗരത്തിലെ എല്ലാ കെട്ടിടത്തിലേക്കും പദ്ധതിയെത്തിക്കും. 15 ന് മുമ്പ് നഗരസഭയിലെ പദ്ധതി നടപ്പാക്കാനാണ് ശ്രമിക്കുന്നത്. "
ക്രിസ്റ്റഫർ
ക്രിസ് ഗ്ലോബൽ സി.ഇ.ഒ
"ഈ വർഷാവസാനത്തോടെ നഗരത്തെ ഹരിത നഗരമാക്കും. അതിനുള്ള ആദ്യ ചുവടുവയ്പ്പാണ് നഗരസഭയെ ഹരിത ഓഫീസാക്കി മാറ്റുകയെന്നത്. ഹരിത സഹായ സ്ഥാപനമാണ് പദ്ധതിക്ക് നേതൃത്വം നൽകുന്നത്. നഗരസഭയ്ക്ക് സാമ്പത്തികമായി ബുദ്ധിമുട്ടുള്ളതിനാൽ പദ്ധതി വിഹിതത്തിന് തുക വലിയ രീതിയിൽ മാറ്റി വയ്ക്കാൻ കഴിയുന്നില്ല.
ടി. സക്കീർ ഹുസൈൻ
നഗരസഭ ചെയർമാൻ
ലൈബ്രറിയുടെ രണ്ടാം നിലയിൽ കോൺഫറൻസ് ഹാൾ നിർമ്മിക്കാൻ. 10 ലക്ഷം
നഗരസഭ കെട്ടിടത്തിന്റെ അറ്റകുറ്റപണികൾക്ക് ആദ്യ ഘട്ടത്തിൽ വിനിയോഗിക്കുന്നത് . 5 ലക്ഷം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |