പത്തനംതിട്ട: അർദ്ധ അതിവേഗ പദ്ധതിയായ സിൽവർ ലൈനിന്റെ 22 കിലോമീറ്ററാണ് ജില്ലയിലൂടെ കടന്നുപോകുക. ജില്ലയ്ക്ക് അടുത്തുള്ള സ്റ്റേഷൻ ചെങ്ങന്നൂരാണ്. നിലവിലെ ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് 4.3 കിലോമീറ്റർ അകലത്തിൽ എം.സി റോഡിനു സമീപം ആധുനിക സൗകര്യങ്ങളോടെയാണ് കെ റെയിൽ സ്റ്റേഷൻ സമുച്ചയം സജ്ജമാക്കും. ഇവിടെ നിന്ന് 22 മിനിറ്റിൽ കൊല്ലത്തും 46 മിനിറ്റിൽ തിരുവനന്തപുരത്തും 39 മിനിറ്റിൽ എറണാകുളത്തും 49 മിനിറ്റിൽ നെടുമ്പാശേരി വിമാനത്താവളത്തിലും എത്താനാകും. കോഴിക്കോടിന് 1.54 മണിക്കൂറും കാസർകോടിന് 3.08 മണിക്കൂറും മതിയാകും. കിലോമീറ്ററിന് 2.75 രൂപയാണ് നിരക്ക്. ചെങ്ങന്നൂർ സ്റ്റേഷനിൽ നിന്ന് ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് വാഹന കണക്ടിവിറ്റിയും എല്ലാ സ്ഥലങ്ങളെയും ബന്ധപ്പെടുത്തി യാത്രാക്രമീകരണവും ഉണ്ടാകും. ശബരിമല തീർത്ഥാടകർക്കായി പ്രത്യേക യാത്രാസൗകര്യങ്ങൾ ഒരുക്കും. വൈദ്യുത വാഹനങ്ങൾ ചാർജ് ചെയ്യുന്നതിന് സംവിധാനമുണ്ടാകും. തിരുവനന്തപുരം, കൊല്ലം, ചെങ്ങന്നൂർ, കോട്ടയം, എറണാകുളം, കൊച്ചി രാജ്യാന്തര വിമാനത്താവളം, തൃശൂർ, തിരൂർ, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നിവയാണ് സ്റ്റേഷനുകൾ.
ആകെ 529.45 കിലോമീറ്ററാണ് പാതയുടെ ദൈർഘ്യം. മണിക്കൂറിൽ 200 കിലോമീറ്ററാണ് സിൽവർ ലൈൻ പാതയുടെ പ്രവർത്തന വേഗത.
കൊല്ലത്തേക്ക് 22 മിനിറ്റ്, തിരുവനന്തപുരത്തേക്ക് 46 മിനിറ്റ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |