SignIn
Kerala Kaumudi Online
Friday, 26 April 2024 11.51 PM IST

മരങ്ങൾ അപകടഭീഷണിയാകുന്നു, നിലംപൊത്തുമോ ?

ksrtcstand

പത്തനംതിട്ട : മഴയെത്തും മുമ്പേ അപകടത്തിലായ മരങ്ങൾ മുറിച്ച് മാറ്റണമെന്ന് ഉത്തരവ് ഉണ്ടാകുമെങ്കിലും പ്രതീക്ഷിക്കാതെയെത്തിയ വേനൽമഴയും കാറ്റും കാരണം ജില്ലയിൽ മരച്ചില്ലകൾ ഒടിഞ്ഞ് റോഡിലേക്ക് വീണുള്ള അപകടങ്ങൾ പതിവാകുകയാണ്. കഴിഞ്ഞ മഴക്കാലത്തിന്റെ തുടക്കത്തിൽ മരം വീണ് വഴിയാത്രക്കാരനായ ഒരാൾ മരണപ്പെട്ടിരുന്നു. കൂടാതെ വാഹനങ്ങൾക്ക് മുകളിൽ മരംകടപുഴകി വീണ് പരിക്കേറ്റവരും നിരവധിയാണ്. ഇത്തവണയും മഴശക്തമായതോടെ മരംവീണ് ഗതാഗതമടക്കം തടസപ്പെടുന്നുണ്ട്. ഓടിക്കൊണ്ടിരുന്ന വാഹനങ്ങൾക്ക് മുകളിൽ മരം വീണ് പത്തനംതിട്ട നഗരത്തിലടക്കം അപകടങ്ങൾ സംഭവിക്കുന്നു. ബൈക്കിൽ സഞ്ചരിക്കവെ മരം വീണുണ്ടായ അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവരും ജില്ലയിലുണ്ട്. തണലിനായി പാതയോരത്ത് നട്ടിരിക്കുന്ന മരങ്ങളിൽ ഭൂരിഭാഗത്തിന്റെയും ചില്ലകൾ കൃത്യസമയത്ത് മുറിച്ച് മാറ്രാത്തതാണ് അപകടങ്ങൾക്ക് കാരണം. നഗരത്തിൽ റിംഗ് റോഡിലും പത്തനംതിട്ട പ്രൈവറ്റ്, കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് മുമ്പിലും ഇത്തരത്തിൽ മരം നിൽപ്പുണ്ട്. ഇന്നലെ വെട്ടിപ്രം റോഡ്, വാളുവെട്ടുംപാറ റോഡ്, അഴൂർ, കൊടുമൺ, അടൂർ, പുല്ലാട്, കോഴഞ്ചേരി, പന്തളം തുടങ്ങി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ മരം വീണ് വൈദ്യുതി നിലച്ചു.

പയ്യനല്ലൂർ ഗവ.ഹൈസകൂൾ പരിസരത്ത് അപകടമരം

പള്ളിക്കൽ : ആനയടി - കൂടൽ റോഡിൽ പയ്യനല്ലൂർ ഗവ.ഹൈസ്കൂളിന്റെ മതിലിനോട് ചേർന്ന് നിൽക്കുന്ന നൂറു വർഷത്തിലധികം പഴക്കമുള്ള കൂറ്റൻ മാവ് അപകട ഭീഷണിയുയർത്തുന്നു. പ്രീ പ്രൈമറി മുതൽ ഹൈസ്കൂൾ തലം വരെ പഠിക്കുന്ന നൂറ് കണക്കിന് കുട്ടികൾ ഇവിടെയുണ്ട്. നിരവധി വാഹനങ്ങൾ കടന്നുപോകുന്ന റോഡാണിത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.