പന്തളം : പോപ്പുലർ ഫ്രണ്ടിന്റെ നേതൃത്വത്തിൽ ഹർത്താൽ ദിവസം പന്തളത്ത് കെ.എസ്.ആർ.ടി.സി ബസിന് കല്ലെറിഞ്ഞ് ചില്ലു തകർക്കുകയും ഡ്രൈവറുടെ കണ്ണിന് പരിക്കുപറ്റുകയും ചെയ്ത സംഭവത്തിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ അറസ്റ്റിൽ. വിശാൽ വധ കേസിൽ പ്രതിയായ കാർത്തികപള്ളി ചെറുതന കോടമ്പള്ളിത്തറ വീട്ടിൽ സനുജി (32)നെയാണ് പന്തളം പൊലീസ് വെള്ളിയാഴ്ച് രാത്രിയിൽ ഭാര്യയുടെ വീടായ താമരക്കുളത്തിന് സമീപത്ത് നിന്ന് അറസ്റ്റ് ചെയ്തത്. പന്തളം ഡിപ്പോയിൽ നിന്ന് വെള്ളിയാഴ്ച രാവിലെ 6.15ന് പുറപ്പെട്ട ബസ് പന്തളം മാർക്കറ്റിന് സമീപത്ത് എത്തിയപ്പോൾ ബൈക്കിൽ എത്തിയ സനുജും കൂട്ടാളിയും കല്ലെറിയുകയായിരുന്നു. ബൈക്ക് ഓടിച്ച ആൾക്കായി അന്വേഷണം ആരം ഭിച്ചതായി പൊലീസ് പറഞ്ഞു. ബസിന്റെ ഡ്രൈവർ കുടശ്ശനാട് തണ്ടാനുവിള തെറ്റിവിളയിൽ രാജേന്ദ്രന് (49) ആണ് കല്ലേറിൽ ബസിന്റെ ചില്ല് തകർന്ന് കണ്ണിന് പരിക്ക് പറ്റിയത്. എസ്.എച്ച്.ഒ എസ്.ശ്രീകുമാർ, എസ്.ഐമാരായ ബി.എസ്.ശ്രീജിത്ത്, ബി.അനിൽകുമാർ, സി.പി.ഒമാരായ അർജുൻ കൃഷ്ണൻ, കെ.അമീഷ്, എസ്.അൻവർഷ, പി.എസ്.ശരത്, വി.ജി.സഞ്ജയൻ എന്നിവർ ചേർന്നാണ് പ്രതിയെ പിടിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |