SignIn
Kerala Kaumudi Online
Saturday, 27 April 2024 1.00 AM IST

മയക്കുമരുന്ന് കേസുകൾ കുതിക്കുന്നു, വിമുക്തിയില്ലാതെ...

drug

പത്തനംതിട്ട : ജില്ലയിൽ മയക്കുമരുന്ന് കേസുകളുടെ എണ്ണം കുതിക്കുന്നതായി പൊലീസ് റിപ്പോർട്ട്. ലഹരിക്കെതിരെ പൊലീസ് ബോധവൽക്കരണം നടത്തുന്നുണ്ടെങ്കിലും കേസുകളുടെ എണ്ണം കുറയുന്നില്ല. ഇൗ വർഷം ജനുവരി മുതൽ ഒക്ടോബർ വരെയുള്ള പത്ത് മാസം 70 കേസുകളിലായി 104 പേരെയാണ് അറസ്റ്റ് ചെയ്തത്. കഞ്ചാവ്, എം.ഡി.എം.എ, ഹാഷിഷ് ഒായിൽ എന്നിവയാണ് പ്രതികളിൽ നിന്ന് പിടിച്ചെടുത്തത്. അടുത്ത കാലത്തായി സ്കൂൾ വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് എത്തിക്കുന്ന എം.ഡി.എം.എ 295 ഗ്രാമാണ് പിടിച്ചെടുത്തത്. ഇതിന് ലക്ഷങ്ങൾ വിലവരും. അറസ്റ്റിലായ 104 പേരിൽ 45ഉും എം.ഡി.എം.എ കൈവശം വച്ചവരും വിൽപ്പന നടത്തിയവരുമാണ്. സ്കൂളുകൾ തുറന്ന ശേഷമുള്ള ജൂലയ് മാസത്തിലാണ് എം.ഡി.എം.എ വിൽപ്പന നടത്തിയതിന് ഏറ്റവും കൂടുതൽ പേർ അറസ്റ്റലായത്, 17. മാർച്ച് മാസത്തിൽ 16ഉും ഒക്ടോബറിൽ 12ഉും പേർ അറസ്റ്റിലായി.

സ്കൂൾ, കോളേജ് വിദ്യാർത്ഥികൾക്കിടയിൽ വിൽപ്പന നടത്തുന്നതിന് വേണ്ടിയാണ് ജില്ലയിൽ കഞ്ചാവും എം.ഡി.എം.എയും എത്തുന്നതെന്ന് ജില്ലാ ആന്റി നർക്കോട്ടിക് സെല്ലിന്റെ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ബാംഗ്ളൂർ, ചെന്നൈ എന്നിവിടങ്ങളിൽ നിന്നാണ് മയക്കുമരുന്നുകൾ എത്തുന്നത്. പെൺകുട്ടികളെ വാഹകരായി ഉപയോഗിക്കുന്നു. അടുത്തിടെ അറസ്റ്റിലായവരിൽ യുവതികളുമുണ്ടായിരുന്നു.

കഞ്ചാവ് ബീഡി വലിച്ചതിന് 391 കേസുകളിലായി 398 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

ജില്ലയിൽ കൂടുതലായി എത്തുന്നത് കഞ്ചാവും എം.ഡി.എം.എയും

ഇൗ വർഷം ഇതുവരെ 70 കേസുകൾ, 104 അറസ്റ്റ്

കഞ്ചാവ് വലിച്ചതിന് 391 കേസുകളിൽ 398 അറസ്റ്റ്

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.