SignIn
Kerala Kaumudi Online
Saturday, 27 April 2024 12.43 AM IST

ഖാദിക്ക് നല്ല മോടി

w

മികച്ച വിൽപന, ഉയർന്ന വരുമാനം

പത്തനംതിട്ട : ഖാദി, കൈത്തറി വസ്ത്രങ്ങൾക്ക് ആവശ്യക്കാരേറെ. മുൻ വർഷങ്ങളെ അപേക്ഷിച്ച് ഖാദി, കൈത്തറി വസ്ത്രങ്ങൾ കൂടുതലായി വിറ്റഴിയുന്നുണ്ട്. 2021ലെ ഓണക്കാലത്ത് മാത്രം 54 ലക്ഷമായിരുന്ന വരുമാനം 2022ലെ ഒാണക്കാലത്ത് 1.8 കോടിയായി ഉയർന്നു. എല്ലാ വിശേഷ ദിവസങ്ങളിലും വിലക്കുറവിൽ (റിബേറ്റ്) ഖാദി, കൈത്തറി ഉൽപന്നങ്ങളുടെ മേള സംഘടിപ്പിക്കാറുണ്ട് ഖാദി ബോർഡ്. ഇത് ഖാദിയുടെ പ്രചാരണം വർദ്ധിപ്പിക്കാൻ കാരണമായിട്ടുണ്ടെന്നാണ് അധികൃതരുടെ വിലയിരുത്തൽ. മുമ്പേ ബുദ്ധിമുട്ടിലായിരുന്ന ഖാദി മേഖല പ്രളയവും കൊവിഡും കാരണം തുടർച്ചയായി വീണ്ടും പ്രതിസന്ധിയിലായിരുന്നു. ഇതിന് പരിഹാരമായി എല്ലാ സർക്കാർ ജീവനക്കാരും ഖാദി, കൈത്തറി വസ്ത്രം ധരിക്കണമെന്ന ഉത്തരവിറക്കിയിരുന്നു സർക്കാർ. എന്നാൽ അത് പൂർണമായും ഫലവത്തായോയെന്ന് പരിശോധന നടന്നിട്ടില്ല. ജില്ലയിൽ നിരവധി പേർ ഖാദി, കൈത്തറി മേഖലകളെ ആശ്രയിച്ച് ജീവിക്കുന്നുണ്ട്. ഇലന്തൂരിൽ ഖാദിബോർഡും ആറൻമുളയിൽ കൈത്തറി യൂണിറ്റും പ്രവർത്തിക്കുന്നുണ്ട്.

ഖാദി വേണ്ടേ സർക്കാർ ഉദ്യോഗസ്ഥർക്ക് ?

കാലാവസ്ഥയ്ക്കും ആരോഗ്യത്തിനും ജീവിതരീതിക്കും ഇണങ്ങുന്ന കേരളീയ വേഷമായ ഖാദി, കൈത്തറി വസ്ത്രങ്ങൾ ആഴ്ചയിൽ ഒരുദിവസമെങ്കിലും ധരിക്കണമെന്നാണ് 2009ലെ സർക്കാർ ഉത്തരവിൽ ഉണ്ടായിരുന്നത്. ഖാദി മേഖലയിലെ പ്രതിസന്ധി കാരണം 2006 ഡിസംബർ 30നാണ് സർക്കാർ ജീവനക്കാരും അദ്ധ്യാപകരും 2007ന്റെ തുടക്കം മുതൽ ഖാദിവസ്ത്രം ധരിക്കണമെന്ന് സർക്കാർ ഉത്തരവിട്ടത്. 2007ന് ശേഷം 2009, 2012 വർഷങ്ങളിൽ ഇതേ ഉത്തരവ് വീണ്ടും വന്നു. എന്നിട്ടും നടപ്പായില്ല.വിശേഷദിവസങ്ങളിൽ മാത്രമല്ല ശനി, ഞായർ ദിവസങ്ങളിലും ഖാദി, കൈത്തറി വസ്ത്രങ്ങൾ ധരിക്കണമെന്നായിരുന്നു അന്ന് പറഞ്ഞിരുന്നത്.

2012 ൽ അദ്ധ്യാപകരെ കൂടി ഉൾപ്പെടുത്തി ബുധനാഴ്ചകളിൽ ഖാദി ധരിക്കണമെന്ന് ഉത്തരവിറക്കി. ബുധനാഴ്ചകളിൽ സർക്കാർ, അർദ്ധസർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർ, അദ്ധ്യാപകർ എന്നിവർ ഖാദി, കൈത്തറി വസ്ത്രം ധരിക്കണമെന്ന ഉത്തരവ് കഴിഞ്ഞ വർഷം ജനുവരിയിൽ വീണ്ടും ഇറക്കിയിരുന്നു.

---------------------

" ജീവനക്കാരുടെ ഒത്തൊരുമിച്ച പ്രവർത്തനം കൊണ്ടുകൂടിയാണ് മികച്ച പ്രവർത്തനം നടത്താൻ സാധിച്ചത്. വിവിധ വകുപ്പുകളുമായും ഏജൻസികളുമായും സഹകരിച്ച് ഖാദി ഉൽപന്നങ്ങൾ കൂടുതൽ വിൽപ്പന നടത്താനുള്ള ശ്രമം നടക്കുന്നുണ്ട്. അത് വിജയകരമായിതീരുമെന്നാണ് പ്രതീക്ഷിക്കുന്നത്."

ആർ.എസ്. അനിൽ കുമാർ

(ഖാദി ബോർഡ് ജില്ലാ പ്രോജക്ട് ഓഫീസർ)

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.