പാലക്കാട്: ചന്ദ്രനഗർ ബീവ്‌റേജസ് ഔട്ട്ലറ്റ് മോഷമക്കേസ് പ്രതികൾ പിടിയിൽ. വടഞ്ചേരി സപ്ലൈകോ സൂപ്പർമാർക്കറ്റ് കുത്തിത്തുറന്ന് മൂന്ന് ലക്ഷം കവർന്ന കേസിലെ പ്രതികളായ കിഴക്കേത്തറ വണ്ടാഴി സ്വദേശിയായ ഹരിദാസ് (29), കടുക്കാംകുന്ന് മലമ്പുഴ സ്വദേശി സന്തോഷ് (35) എന്നിവരാണ് ചന്ദ്രനഗറിലെ കവർച്ചക്കും പിന്നിൽ. വടഞ്ചേരി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. പ്രതികളെ വിവിധയിടങ്ങളിലെത്തിച്ച് തെളിവെടുപ്പ് നടത്തി. കളവിന് ഉപയോഗിച്ച ഗ്യാസ് കട്ടർ, സിലിണ്ടർ തുടങ്ങിയ ഉപകരണങ്ങൾ കണ്ടെടുത്തു. നെന്മാറയിലെ യമഹ ഷോറൂമിൽ നിന്ന് ഓടിച്ച് നോക്കാനായി വാങ്ങിയ ബൈക്കുമായാണ് പ്രതികൾ ചന്ദ്രനഗറിലെ കളവിന് എത്തിയത്. കളവിന് ആവശ്യമായ ഉപകരണങ്ങൾ എല്ലാം ഒരാഴ്ച മുമ്പായി ബീവ്‌റേജസ് ഔട്ടലറ്റിന് സമീപത്ത് എത്തിച്ചിരുന്നു.
ഒരു വർഷം മുൻപ് പാലക്കാട് വച്ച് പരിചയപ്പെട്ട സന്തോഷുമായാണ് ഹരിദാസ് കളവുകൾ എവിടെയെല്ലാം എങ്ങനെയൊക്കെ നടത്താമെന്ന് പദ്ധതിയിടുന്നത്. ചന്ദ്രനഗറിലെ മദ്ധ്യഷോപ്പ് കളവിൽ പ്രതികൾ കഠിനശ്രമം നടത്തിയിട്ടും പണം സൂക്ഷിച്ച ചെസ്റ്റ് തുറക്കാൻ കഴിഞ്ഞില്ല. നാല് മണിക്കൂർ ശ്രമത്തിനൊടുവിൽ അയ്യായിരം രൂപ പണവും വിലപിടിപ്പുള്ള മദ്ധ്യവും മോഷ്ടിച്ച് മടങ്ങുകയും ചെയ്തു. കവർച്ചക്കുള്ള ഉപകരണങ്ങൾ പല സ്ഥലങ്ങളിലായി ഉപേക്ഷിക്കുകയും ചെയ്തിരുന്നു. വടക്കഞ്ചേരി സപ്ലൈകോയിൽ വീണ്ടും മോഷണം നടത്തിയ കേസിൽ പിടിയിലായതോടെയാണ് കസബ സ്റ്റേഷൻ പരിധിയിൽ നടന്ന മോഷണത്തിനും തുമ്പുണ്ടായത്. തെളിവെടുപ്പിന് ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |