കുറ്റ്യാടി: കായക്കൊടിയിലെ ഇടക്കണ്ടി പോക്കറിന്റെ വീടിനും രണ്ട് ഇരുചക്രവാഹനങ്ങളും തീവച്ച് നശിപ്പിച്ച സംഭവത്തിന് ഒരു വർഷം തികയുമ്പോൾ പ്രതികളെ പിടിച്ചില്ലെന്ന് പരാതി . കഴിഞ്ഞ ഫെബ്രവരി 22ന് പുലർച്ചെയാണ് ഐ.എൻ.എൽ കുറ്റ്യാടി മേഖല പ്രസിഡന്റായ പോക്കറിന്റെ വീടിന് നേരെ ആക്രമണം ഉണ്ടായത്.
ആദ്യം ലോക്കൽ പൊലീസും പിന്നീട് ഡി.വൈ.എസ്.പിയുടേയും നേതൃത്വത്തിലുള്ള സ്ക്വോഡും ക്രൈം ബ്രാഞ്ചും അന്വേഷണം നടത്തിയെങ്കിലും പ്രതികളെ പിടികൂടാനായില്ല. നവകേരള സദസ്സിൽ മുഖ്യമന്ത്രിക്കും ബന്ധപെട്ട ഡി.ജി.പി.ഉൾപെടെയുള്ള പൊലീസ് അധികാരികൾക്കും നിവേദനം നൽകിയെങ്കിലും പരിഹാരമായില്ല. ആക്രമണം നടത്തിയ പ്രതികളെ പറ്റി സൂചനകൾ ലഭിച്ചിട്ടും പൊലീസിന്റെ മൗനം തുടരുകയാണെന്നാണ് പോക്കറിന്റെ ആരോപണം. പ്രതികളെ എത്രയും പെട്ടെന്ന് പിടികൂടണമെന്ന് ആവശ്യപെട്ട് ഐ.എൻ.എൽ കായക്കൊടിയിൽ പ്രതിഷേധയോഗം നടത്തി. കുറ്റക്കാർക്ക് എതിരെ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ ശക്തമായ സമരപരിപാടികൾ ആസൂത്രണം ചെയ്യുമെന്ന് ഐ.എൻ.എൽ കായക്കൊടി പഞ്ചായ കമ്മിറ്റി അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |