SignIn
Kerala Kaumudi Online
Monday, 06 May 2024 6.40 AM IST

1200 വർഷത്തെ പൈതൃകവുമായി കാന്തള്ളൂർശാല

kanthalloor

തിരുവനന്തപുരം: ലോകത്തിന്റെ നാനാ ഭാഗത്തു നിന്നും പഠിക്കാനായി വിദ്യാർത്ഥികൾ എത്തിയിരുന്ന ഒരു സർവകലാശാല 1200 വർഷങ്ങൾക്ക് മുൻപ് തിരുവനന്തപുരത്ത് ഉണ്ടായിരുന്നുവെന്നു പറഞ്ഞാൽ പലരും വിശ്വസിച്ചെന്നുവരില്ല. 'ദക്ഷിണ നളന്ദ'യെന്ന് അറിയപ്പെട്ടിരുന്ന കാന്തള്ളൂർ ശാലയിൽ സംഗീതം, ചിത്രമെഴുത്ത്, ഉൗർജതന്ത്രം,നാട്യം,മന്ത്രം,യോഗ,ധാതു പഠനം തുടങ്ങി 64 വിഷയങ്ങൾ പഠിപ്പിച്ചിരുന്നു. പേരുകേട്ട നളന്ദ, തക്ഷശില എന്നീ വിദ്യാപീഠങ്ങളെക്കാൾ കൂടുതൽ വിഷയങ്ങൾ ഇവിടെ പഠിപ്പിച്ചിരുന്നു. കാന്തള്ളൂർ സർവകലാശാല ആദ്യം വിഴിഞ്ഞത്തായിരുന്നുവെന്നും ഒരു അഭിപ്രായമുണ്ട്. വിഴിഞ്ഞം മുതൽ തിരുവനന്തപുരം വരെ വ്യാപിച്ചുകിടന്ന സ്ഥലത്താണ് കാന്തള്ളൂർശാല പ്രവർത്തിച്ചിരുന്നത്. രാജേന്ദ്രചോളൻ വിഴിഞ്ഞത്തെ ആക്രമിച്ച് കീഴ്പ്പെടുത്തി 'രാജേന്ദ്രചോള പട്ടണം' സ്ഥാപിച്ചു. അധികനാൾ പിടിച്ചു നിൽക്കാനാവാതെ കാന്തള്ളൂർശാല വലിയശാലയിലേക്ക് മാറ്റി. ശാല സ്ഥിതി ചെയ്ത സ്ഥലത്ത് ഇപ്പോൾ വലിയശാല മഹാദേവ ക്ഷേത്രമാണ്. കാന്തള്ളൂർ സർവകലാശാലയിൽ നിന്നാണ് വലിയശാല എന്ന പേര് വന്നതെന്നും അഭിപ്രായമുണ്ട്. വലിയശാല, ചിന്നശാല, ആര്യശാല, ചാല എന്നീ സ്ഥലങ്ങൾ ഉൾപ്പെടുന്നതായിരുന്നു കാന്തള്ളൂർശാല.

1200 വർഷം

ഒമ്പതാം നൂറ്റാണ്ടിനും പത്താം നൂറ്റാണ്ടിനും ഇടയിൽ പ്രവർത്തിച്ചിരുന്ന കാന്തള്ളൂർശാലയുടെ 1200ാം വാർഷികത്തോടനുബന്ധിച്ച് നവംബറിൽ വിപുലമായ പരിപാടികൾ നടത്താൻ തീരുമാനിച്ചിരിക്കുകയാണ് കാന്തള്ളൂർശാല കൾച്ചറൽ ഹെറിറ്റേജ് ഫോറം. 121 എഴുത്തുകാരെ ആദരിക്കുക, ശില്പശാലകൾ സംഘടിപ്പിക്കുക, കാന്തള്ളൂർശാലയുമായി ബന്ധപ്പെട്ട വിവരങ്ങൾ ശേഖരിച്ച് ഗ്രന്ഥം ഒരുക്കുക എന്നതും ഇതിന്റെ ഭാഗമായി നടക്കും.

സർക്കാർ ഇടപെടണം

ശ്രീലങ്കയടക്കമുള്ള രാജ്യങ്ങളിൽ നിന്ന് വിദ്യാർത്ഥികൾ പഠിക്കാനെത്തിയിരുന്ന കാന്തള്ളൂർ സർവകലാശാലയ്ക്ക് വേണ്ടത്ര ശ്രദ്ധ സർക്കാരിന്റെ ഭാഗത്തു നിന്ന് ലഭിക്കുന്നില്ലെന്ന് പ്രമുഖ ചരിത്രകാരൻ ഡോ.എം.ജി.ശശിഭൂഷൺ പറയുന്നു. ദേവസ്വം ബോർഡും പുരാവസ്തു വിഭാഗവും സഹകരിക്കുന്നില്ല. അറിവിന്റെ മഹാകേന്ദ്രം ആരാലും അറിയപ്പെടാതെ പോകുന്നതിൽ വലിയ ദുഃഖമുണ്ട്. ഒരു കമ്മ്യൂണിറ്റി ഹാൾ ഇവിടെ നിർമ്മിക്കണം എന്ന ആവശ്യവും നടന്നിട്ടില്ല. തമിഴിൽ അഞ്ച് പുസ്തകങ്ങൾ കാന്തള്ളൂർശാലയെ കുറിച്ച് ഇറങ്ങിയിട്ടുണ്ടെങ്കിലും മലയാളത്തിൽ വേണ്ടത്ര ഗ്രന്ഥങ്ങളോ പഠനങ്ങളോ ഉണ്ടായിട്ടില്ലെന്നും ശശിഭൂഷൺ കേരളകൗമുദിയോട് പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.