തിരുവനന്തപുരം: ആയുർവേദ ചികിത്സാരംഗത്ത് കഴിവ് തെളിയിച്ചവർക്ക് വിദേശത്ത് തൊഴിലവസരമൊരുക്കുമെന്ന് മന്ത്രി വീണാ ജോർജ്ജ് പറഞ്ഞു. ദേശീയ ആയുർവേദ ദിനത്തോടനുബന്ധിച്ച് (ഒക്ടോബർ 23) തിരുവനന്തപുരം ആയുർവേദ കോളേജും നാഷണൽ ആയുഷ് മിഷനും സംയുക്തമായി സംഘടിപ്പിക്കുന്ന ത്രിദിന ആയുർവേദ എക്സിബിഷന്റെ ഉദ്ഘാടനം ആയുർവേദ കോളേജ് കാമ്പസിൽ നിർവഹിക്കുകയായിരുന്നു മന്ത്രി. വിദേശികളടക്കം ചികിത്സ തേടി കേരളത്തിലെ ആയുർവേദ ചികിത്സാ കേന്ദ്രങ്ങളിൽ എത്തുന്നുവെന്നും ആരോഗ്യ മേഖലയിൽ ആയുർവേദത്തിന് പ്രാധാന്യം കൂടി വരുന്നുണ്ടെന്നും ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ച മന്ത്രി ആന്റണി രാജു പറഞ്ഞു.
'അമൃതം 2022' എന്ന പേരിൽ നടക്കുന്ന പ്രദർശനത്തിന് പുറമെ ഔഷധ സസ്യ വിതരണം, രോഗനിർണയ ക്യാമ്പുകൾ, ബോധവത്കരണ ക്യാമ്പുകൾ തുടങ്ങിയവയും സംഘടിപ്പിക്കുന്നുണ്ട്. 21,22,23 തീയതികളിൽ 10 മുതൽ 7 വരെയാണ് ആയുർവേദ കോളേജിൽ പ്രദർശനം ഒരുക്കിയിട്ടുള്ളത്. ആയുർവേദ കോളേജ് പ്രിൻസിപ്പൽ ഇൻ ചാർജ് സുനിത.ജി.ആർ സ്വാഗതം പറഞ്ഞു. എൻ.ജി.ഒ യൂണിയൻ സംസ്ഥാന ട്രഷറർ എൻ.നിമൽരാജ്, പി.വി.ജിൻരാജ്,ഡോ.സി.ഡി.ലീന, പി.ടി.എ പ്രസിഡന്റ് സനൽകുമാർ, ഡോ.അനീഷ്.എസ്,ഡോ.സി.എസ്.ശിവകുമാർ, ഡോ.സജി പി.ആർ, ഡോ.സജിത ഭദ്രൻ, ഡോ.അർജുൻ വിജയ്,ഡോ.നയന ദിനേശ്, എസ്.പി വിശ്വനാഥ് എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |